ദുെബെ: തേയില ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യ-യു.എ.ഇ സഹകരണം ഊട്ടിയുറപ്പിക്കുന്നതിന് ദുൈബ ഇന്ത്യൻ കോൺസുലേറ്റും ടീ ബോർഡ് ഇന്ത്യയും ചേർന്ന് ഓൺലൈൻ യോഗം സംഘടിപ്പിച്ചു.
ഇന്ത്യ, യു.എ.ഇ, ബഹ്റൈൻ, ഒമാൻ എന്നിവിടങ്ങളിൽ നിന്നായി നൂറോളം പേർ പങ്കെടുത്തു. മറ്റ് വ്യാപാരങ്ങളിലെന്നപോലെ തേയില ഇടപാടിലും യു.എ.ഇ ഇന്ത്യയുടെ മികച്ച പങ്കാളിയാണെന്ന് കോൺസുലേറ്റ് ജനറൽ അമൻ പുരി പറഞ്ഞു. കഴിഞ്ഞവർഷം ഇന്ത്യയിൽനിന്ന് യു.എ.ഇയിലേക്ക് കയറ്റുമതി ചെയ്തത് 13.65 ദശലക്ഷം കിലോ തേയിലയാണ്. ഇറാനും റഷ്യയും കഴിഞ്ഞാൽ ഏറ്റവുമധികം തേയില കയറ്റുമതി ചെയ്യുന്നത് യു.എ.ഇയിലേക്കാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
തേയില ഉൽപന്നങ്ങൾ ഏറ്റവും കൂടുതൽ റീ എക്സ്പോർട്ട് ചെയ്യുന്നത് യു.എ.ഇയിലാണെന്ന് ജബൽ അലി ഫ്രീ സോൺ (ജഫ്സ) സെയിൽസ് ഹെഡ് ഇബ്താസിം അഹ്മദ് അൽകാബി പറഞ്ഞു. 64 രാജ്യങ്ങളിൽനിന്ന് തേയില ഇറക്കുമതി ചെയ്യുേമ്പാൾ 130 രാജ്യങ്ങളിലേക്ക് കയറ്റിയയക്കുന്നു. ഇന്ത്യയിലെ ഒമ്പത് തുറമുഖങ്ങളിൽനിന്ന് ജബൽ അലി പോർട്ടിലേക്ക് ആഴ്ചയിൽ 15 സർവിസുകളാണുള്ളതെന്നും യു.എ.ഇയുടെ ആഗോള പങ്കാളിയാണ് ഇന്ത്യയെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.