ദുബൈ-അബൂദബി അതിർത്തിയിൽ ഇൻറർനാഷണൽ പാസഞ്ചർ സെൻററർ സജ്ജം

ദുബൈ: വിദേശത്ത് നിന്ന് യു.എ.ഇയിലെ മറ്റ് എമിറേറ്റുകളിലെ വിമാനത്താവളത്തിൽ ഇറങ്ങി അബൂദബിയിലേക്ക് വരുന്ന പ്രവാസികളെ സഹായിക്കാൻ വിപുല സൗകര്യങ്ങളുമായി അബൂദബി^ദുബൈ അതിർത്തിയിൽ ഇൻറർനാഷണൽ പാസഞ്ചർ സെൻറർ. ദുബൈ-അബൂദബി അതിർത്തിയായ ഗന്തൂത്തിലാണ് ഇൻറർനാഷണൽ പാസഞ്ചർ സെൻറർ പ്രവർത്തിക്കുന്നത്. മറ്റു എമിറേറ്റിലെ വിമാനത്താവളങ്ങളിൽ വന്നിറങ്ങി അബൂദബിയിലേക്ക് പോകുന്ന യാത്രക്കാർ ഈ കേന്ദ്രത്തിലെ അപേക്ഷാഫോറം പൂരിപ്പിച്ച് നൽകണം.

ക്വാറൻറീനിൽ കഴിയേണ്ട യാത്രക്കാർക്ക് ഇവിടെ കൈയിൽ ജി.പി.എസ് റിസ്റ്റ് ബാൻഡ് ധരിപ്പിച്ചാണ് വിടുക. അബൂദബിയുടെ ഗ്രീൻലിസ്റ്റിൽ ഉൾപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് ക്വാറൻറീൻ ആവശ്യമില്ല. പക്ഷെ, ആറാം ദിവസവും പന്ത്രണ്ടാം ദിവസവും ഇവർ പി.സി.ആർ പരിശോധനക്ക് വിധേയരാകണം. എന്നാൽ ഗ്രീൻലിസ്റ്റിന് പുറത്തെ രാജ്യങ്ങളിൽ നിന്ന് വരുന്നവർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണെങ്കിൽ ആറ് ദിവസം ക്വാറൻറീനിരിക്കണം. വാക്സിൻ സ്വീകരിക്കാത്തവർ 12 ദിവസം ക്വാറൻറീനിരിക്കണം. 11 മത്തെ ദിവസം ഇവർ പി.സി.ആർ പരിശോധനക്കും വിധേയമാകണം എന്നാണ് നിയമം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.