അബൂദബി: വാട്സ്ആപ്പിലൂടെ അവഹേളനപരമായ സന്ദേശങ്ങള്‍ അയക്കുകയും ഫോണിലൂടെ അസഭ്യം വിളിക്കുകയും ചെയ്ത യുവാവിനോട് പരാതിക്കാരന് 20,000 ദിര്‍ഹം നഷ്ടപരിഹാരം നല്കാന് നിര്‍ദേശം നല്കി അബൂദബി സിവില്‍ ഫാമിലി കോടതി. പ്രതിയുടെ പ്രവൃത്തിയിലൂടെ താന്‍ നേരിട്ട മാനസിക ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരമായി 90,000 ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതിക്കാരന് കോടതിയിലെത്തിയത്.
സമാനമായ മറ്റൊരു കേസില്‍ എതിര്‍ഭാഗം കക്ഷി കുറ്റം ചെയ്തിട്ടുണ്ടെന്ന് കോടതി കണ്ടെത്തിയ വിവരവും പരാതിക്കാരന് കോടതിയെ ബോധിപ്പിച്ചു. തുടര്‍ന്നാണ് കോടതി പരാതിക്കാരന് നഷ്ടപരിഹാരമായി 20,000 ദിര്‍ഹം നല്കാന് പ്രതിക്ക് നിര്‍ദേശം നല്‍കിയത്. പരാതിക്കാരന്റെ കോടതിച്ചെലവുകള്‍ വഹിക്കാനും പ്രതിയോട് കോടതി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.