ഷാർജയിൽ റിയൽ എസ്റ്റേറ്റ് ഇടപാടിൽ കുതിപ്പ്

ഷാർജ: എമിറേറ്റിലെ മധ്യ, കിഴക്കൻ മേഖലകളിൽ കഴിഞ്ഞ വർഷം നടന്നത് 120 കോടി ദിർഹത്തിന്‍റെ റിയൽ എസ്റ്റേറ്റ് ഇടപാട്. 2022നെ അപേക്ഷിച്ച് 20 കോടി ദിർഹമിന്‍റെ വർധനയാണ് മേഖലയിൽ രേഖപ്പെടുത്തിയത്. ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ ഡിപ്പാർട്മെന്‍റാണ് ഇതു സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.

സെൻട്രൽ മേഖല, ഖോർഫുക്കാൻ, ദിബ്ബ അൽ ഹിസാൻ, ഖൽബ എന്നിവിടങ്ങളിലെ ഡിപ്പാർട്മെന്‍റ് ബ്രാഞ്ചുകളിലായി 114 ഏരിയകളിലാണ് ഇടപാട് നടന്നത്. ഇതോടെ ഡിപ്പാർട്മെന്‍റ് ബ്രാഞ്ചുകൾ വഴി നടന്ന ഇടപാടുകളുടെ ആകെ എണ്ണം 26,172ലെത്തി. ഇതേ കാലയളവിൽ ഷാർജയിൽ ആകെ നടന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ 4.4 ശതമാനവും നടന്നത് നാലു ബ്രാഞ്ചുകളിലൂടെയാണ്. സെൻട്രൽ മേഖലയിൽ 554 ദശലക്ഷത്തിന്‍റെയും ഖോർഫുക്കാനിൽ 360 ദശലക്ഷത്തിന്‍റെയും ഇടപാടാണ് നടന്നത്. ഖൽബയിൽ 265 ദശലക്ഷത്തിന്‍റെ ഇടപാട് രേഖപ്പെടുത്തിയപ്പോൾ ദിബ്ബ അൽ ഹിസാൻ ബ്രാഞ്ചിൽ 21 ദശലക്ഷത്തിന്‍റ ഇടപാട് നടന്നു.

Tags:    
News Summary - Increase-in-real-estate-business-in-Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.