റാസല്‍ഖൈമയില്‍ വാണിജ്യ ലൈസന്‍സുകളില്‍ വര്‍ധന

റാസല്‍ഖൈമ: മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷാദ്യ പാതത്തില്‍ റാസല്‍ഖൈമയില്‍ വാണിജ്യ ലൈസന്‍സുകളുടെ പുതുക്കല്‍ പ്രക്രിയയില്‍ 2.1 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി അധികൃതര്‍. റാക് ഇക്കണോമിക് ഡെവലപ്മെന്‍റ് 18,000 ലൈസന്‍സുകളാണ് ഈ വര്‍ഷാദ്യപകുതിയില്‍ അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേസമയം 17,506 ആയിരുന്നു. ബിസിനസ് രംഗത്തും റാസല്‍ഖൈമ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

നിര്‍മാണ മേഖല 15.75 ശതമാനം, ഉല്‍പാദന വ്യവസായ മേഖല 11.84 ശതമാനം, താമസ-ഭക്ഷ്യസേവന മേഖല 10 ശതമാനം ഇങ്ങനെയാണ് മേഖലകള്‍ തിരിച്ചുള്ള വളര്‍ച്ചനിരക്കെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം, പുതിയ വാണിജ്യ ലൈസന്‍സുകളുടെ എണ്ണത്തില്‍ ഒരു ശതമാനം വര്‍ധനയാണ് മാര്‍ച്ചിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്ന് വാണിജ്യകാര്യ വകുപ്പ് ഡയറക്ടര്‍ ആമിന കഹ്താന്‍ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.