ദുബൈ: തെക്ക് പൂർവ്വേഷ്യൻ രാജ്യങ്ങളിൽ പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നുള്ള പ്രവാസി യുവാക്കളിൽ ഹൃേദ്രാഗം കൂടുതലായി ബാധിക്കുന്നുെവന്ന് പഠനം് ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന് കീഴിലുള്ള ആശുപത്രികളിൽ ചികിൽസക്കെത്തിയ രോഗികളെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് ഇൗ വിവരം ഉള്ളത്. കൊറോണറി ആർട്ടറി ഡിസീസ് (സിഎഡി) പശ്ചാത്തലമുള്ള 142 രോഗികളെയാണ് നീരീക്ഷിച്ചത്. മൂന്നു മാസത്തിനിടെ ആസ്റ്റർ ആശുപത്രിയിലെ കാത്ത്ലാബിൽ പ്രവേശിപ്പിക്കപ്പെട്ടവരാണ് ഇവർ. യു.എ.ഇയിൽ താമസിക്കുന്ന ഇന്ത്യൻ യുവ പ്രവാസികൾ മറ്റു പല രാജ്യങ്ങളിൽ നിന്നുള്ളവരെക്കാൾ, പല കാരണങ്ങളാൽ സി.എ.ഡി. സാധ്യത കൂടിയവരും മുൻകാലങ്ങളിലേതിൽ നിന്ന് വ്യത്യസ്ഥമായി നേരത്തെ തന്നെ രോഗബാധയുണ്ടാകുന്ന പ്രവണതയുള്ളവരുമാണെന്നും ആസ്റ്ററിലെ ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.
പാക്കിസ്താൻ, ബംഗ്ലാദേശ്, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ നിന്നുള്ളയാളുകളിലും ചെറിയ പ്രായത്തിലും ഹൃദ്രോഗബാധ കൂടുതലായി കാണപ്പെടുന്നുണ്ട്. ഈ വിഭാഗക്കാരെ പടിഞ്ഞാറൻ നാടുകളിൽ നിന്നുള്ളവരെക്കാൾ ഒരു ദശകം മുമ്പ് തന്നെ രോഗംബാധിക്കുന്നുവെന്നതാണ് വസ്തുത. ആസ്റ്റർ ഹോസ്പിറ്റൽസ് സി.ഇ.ഒ. ഡോ. ഷെർബാസ് ബിച്ചു, സ്പെഷ്യലിസ്റ്റ് കാർഡിയോളജിസ്റ്റ് ഡോ. സച്ചിന് ഉപാധ്യായ, സ്പെഷ്യലിസ്റ്റ് ഇൻറനാഷ്ണൽ കാർഡിയോളജിസ്റ്റ് ഡോ. നവീദ് അഹമ്മദ് എന്നിവർ തങ്ങളുടെ നിരീക്ഷണങ്ങൾ പത്രസമ്മേളനത്തിൽ അവതരിപ്പിച്ചു. ഇന്ത്യയിൽ നടത്തിയ പല സർവേകളിലും സൂചിപ്പിക്കുന്നത്, ഹൃേദ്രാഗികളായ 40 ശതമാനം പേരും 55 വയസിന് താഴെയുള്ളവരാണ് എന്നതാണ്. നിരക്ക് കുത്തനെ ഉയർന്നിട്ടുള്ളത് യു.എ.ഇയിൽ താമസിക്കുന്ന ഇന്ത്യക്കാരാർക്കിടയിൽ ആണെന്നത് അപായകരമായ സൂചനയാണെന്ന് അവർ വിശദീകരിച്ചു. കൊറോണറി ആർട്ടറി രോഗം മുതിർന്ന പൗരന്മാരെ സംബന്ധിച്ചിടത്തോളം രോഗമേ അല്ലാതായിരിക്കുന്നു. എന്നാൽ ഇത് നേരത്തെ തന്നെ യുവജനങ്ങളെ ബാധിക്കുന്നത് ഗൗരവതരമാണ്. ഇതിെൻറ ലക്ഷണങ്ങളെ പുരുഷന്മാർ അവഗണിക്കരുത്. രോഗികളിലെ 43 ശതമാനം പേർക്കും രോഗകാരണമായിരിക്കുന്നത് രക്തസമ്മർദ്ദമാണ്. 39 ശതമാനം പേർക്ക് പ്രമേഹമാണ്. 20 ശതമാനം പേരിൽ പുകവലി വില്ലനായി. മുമ്പ് പുകവലിച്ചിരുന്ന മൂന്ന് ശതമാനം പേർക്കും രോഗം ബാധിച്ചുവെന്ന് പഠനം വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.