മുൻ തൊഴിലാളിക്ക് ആനുകൂല്യങ്ങൾ നൽകാൻ വിധി

അബൂദബി: മുന്‍ തൊഴിലാളിക്ക് ശമ്പള കുടിശ്ശികയിനത്തിലും മറ്റും 55,874 ദിര്‍ഹം നല്‍കാന്‍ തൊഴിലുടമക്ക് നിര്‍ദേശം നല്‍കി അബൂദബി ലേബര്‍ കോടതി.

സ്ഥാപനയുടമ തൊഴിലാളിയുടെ റസിഡന്‍സി പെര്‍മിറ്റ് റദ്ദാക്കുകയും അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കുകയുമായിരുന്നു. 11 വര്‍ഷമാണ് പരാതിക്കാരന്‍ തൊഴിലുടമക്കുവേണ്ടി ജോലി ചെയ്തത്. 30 മാസത്തെ ശമ്പളകുടിശ്ശികയിനത്തില്‍ 15,875 ദിര്‍ഹവും സര്‍വിസാനന്തര ആനുകൂല്യമായി 35,906 ദിര്‍ഹവും വാര്‍ഷിക ലീവിനത്തില്‍ 8000 ദിര്‍ഹവും പൊതു നഷ്ടപരിഹാരമായി 8000 ദിര്‍ഹവും ആവശ്യപ്പെട്ടാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. 2014 മുതലാണ് സ്ഥാപനത്തില്‍ ജോലിയാരംഭിച്ചതെന്നും 4000 ദിര്‍ഹമായിരുന്നു മൊത്തം ശമ്പളമെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. തുടർന്ന് ശമ്പള കുടിശ്ശികയായും മറ്റ് ആനുകൂല്യങ്ങളായും 55,874 ദിര്‍ഹം നല്‍കാന്‍ ഉത്തരവിടുകയുമായിരുന്നു.

Tags:    
News Summary - How to provide benefits to a former employee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.