ഷാര്‍ജ: മധ്യ മേഖലയിലെ അല്‍ ബുഹൈസ് പ്രദേശത്ത് പൂര്‍ത്തിയായ ജിയളോജിക്കല്‍ പാര്‍ക്ക് തിങ്കളാഴ്ച തുറക്കുമെന്ന് ഷാര്‍ജ എന്‍വയണ്‍മെൻറ് ആന്‍ഡ് നാചുറല്‍ റിസര്‍വ്സ് അതോറിറ് റി ചെയര്മാന് ഹന സെയ്ഫ് അല്‍ സുവൈദി പറഞ്ഞു. ഉദ്യാനത്തിലെ സവിശേഷമായ രൂപകല്പനകള് ഈ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഭൂമിശാസ്ത്ര സവിശേഷതകളുടെ രൂപവത്കരണത്തെക്കുറിച്ച് സന്ദര്‍ശകര്‍ക്ക് പെട്ടെന്ന് മനസ്സിലാക്കാവുന്ന വിധത്തിലാണ് സംവിധാനം ചെയ്തിരിക്കുന്നത്.
ഹജര്‍ പര്‍വതനിര, മറ്റു വ്യക്തിഗത പര്‍വതങ്ങള്‍, ചരല് സമതലങ്ങള്‍, മണല്‍ത്തീരങ്ങള്‍ എന്നിവ പ്രദേശത്തിെൻറ പ്രത്യേകതകളാണ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ പ്രദേശത്തെ മനുഷ്യവാസത്തിെൻറ ചരിത്രത്തെക്കുറിച്ചുള്ള അറിവ് വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്ന രണ്ട് പുരാവസ്തു സൈറ്റുകള്‍ പാര്‍ക്കില്‍ ഉള്‍പ്പെടുന്നു.
ജബല്‍ ബഹിസിെൻറയും പരിസര പ്രദേശങ്ങളുടെയും ഭൂമിശാസ്ത്രപരമായ പ്രാധാന്യത്തെക്കുറിച്ച് സന്ദര്‍ശകരെയും താമസക്കാരെയും പരിചയപ്പെടുത്തുക, സന്ദര്‍ശകര്‍ക്ക് പൗരാണികതയെക്കുറിച്ച് അറിയുവാന്‍ അവസരമൊരുക്കുക, അകത്തളങ്ങളിലെ പുരാതന വിസ്മയക്കാഴ്ചകള്‍ ആസ്വദിക്കുക, മരുഭൂമിയുടെ സവിശേഷതകള്‍ക്കനുസരിച്ച് തീര്‍ത്ത പൂന്തോട്ടത്തിലൂടെ കറങ്ങി പഴമയുടെ തീരത്തേക്ക് എത്തുക തുടങ്ങി ഷാര്‍ജയുടെ ഭൂമിശാസ്ത്രപരമായ സാംസ്കാരികത ലോകത്തിന് പകര്ന്നുനല്കുവാനായി സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശപ്രകാരമാണ് ഉദ്യാനം ഒരുക്കിയത്.
93 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രദേശം എങ്ങനെ രൂപപ്പെട്ടു എന്നതിെൻറ ചരിത്രപരമായ തെളിവുകള്‍ പാര്‍ക്കിെൻറ പ്രത്യേക സൈറ്റിലും ജബല്‍ ബഹിസിലും പൊതുവെ ഉള്‍പ്പെടുന്നു. കൂടാതെ, ആഴം കുറഞ്ഞ കടലുകളില്‍ വസിച്ചിരുന്ന പല പുരാതന സമുദ്രജീവികളുടെയും ഫോസിലൈസ് ചെയ്ത അവശിഷ്ടങ്ങളാല്‍ സമ്പന്നമായ പ്രദേശം കൂടിയാണിത്. കടലൊഴിഞ്ഞുപോയി രൂപപ്പെട്ട നിരവധി മേഖലകള്‍ യു.എ.ഇയിലുണ്ട്. ഇതില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന മേഖലകളില്‍ പ്രഥമ സ്ഥാനത്താണ് അല്‍ ബുഹൈസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.