അന്താരാഷ്ട്ര കോച്ചിങ് ഫെഡറേഷൻ അംഗീകാരമുള്ള ജി.ഡി.ആർ.എഫ്.എയിലെ ആദ്യ ബാച്ച്

ദേശീയ പ്രതിഭകളെ സജ്ജരാക്കാൻ ജി.ഡി.ആർ.എഫ്.എ; അന്താരാഷ്ട്ര കോച്ചിംഗ് ഫെഡറേഷൻ അംഗീകാരമുള്ള ആദ്യ ബാച്ച് പുറത്തിറങ്ങി

ദുബൈ: ദേശീയ പ്രതിഭകളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും സ്ഥാപന മികവ് ശക്തിപ്പെടുത്തുന്നതിനുമായി ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് പരിശീലനം പൂർത്തിയാക്കിയ കോച്ചിങ് പ്രാക്ടീഷണർമാരുടെ ആദ്യ ബാച്ചിന്‍റെ ബിരുദദാനം പ്രഖ്യാപിച്ചു. ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്ന അസോസിയേറ്റ് സർട്ടിഫൈഡ് കോച്ച് യോഗ്യതയ്ക്ക് തയാറെടുക്കുന്നതിനായി സംഘടിപ്പിച്ച പരിശീലന പരിപാടി ജീവനക്കാരുടെ വ്യക്തിപരവും തൊഴിൽപരവുമായ വളർച്ച ലക്ഷ്യമിട്ടുള്ളതാണെന്ന് അധികൃതർ അറിയിച്ചു. അന്താരാഷ്ട്ര കോച്ചിങ് ഫെഡറേഷൻ മാനദണ്ഡങ്ങൾക്കനുസൃതമായിരുന്നു പരിശീലനം.

പ്രതിവർഷം ദശലക്ഷക്കണക്കിന് യാത്രക്കാരുമായി നേരിട്ട് ഇടപഴകുന്ന ദുബൈ എയർപോർട്ട് സെക്ടറിലെ ജീവനക്കാരെയാണ് ആദ്യ ബാച്ചിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്. സൈദ്ധാന്തിക പഠനവും പ്രായോഗിക പരിശീലനവും സംയോജിപ്പിച്ച പരിപാടി ജീവനക്കാരുടെ നേതൃപാടവം, ആശയവിനിമയശേഷി, ടീം വർക്ക് തുടങ്ങിയ മേഖലകളിൽ കഴിവ് വർധിപ്പിക്കാൻ സഹായിക്കും. ഇതുവഴി യാത്രക്കാർക്ക് കൂടുതൽ മികച്ച സേവനാനുഭവം ഉറപ്പാക്കാനും യു.എ.ഇയുടെ ആഗോള സേവന മികവ് കൂടുതൽ ഉയർത്തിക്കാട്ടാനും സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

മനുഷ്യ മൂലധന വികസനമാണ് സ്ഥാപന വിജയത്തിന്‍റെ അടിത്തറയെന്ന് ഹ്യൂമൻ റിസോഴ്‌സ് ആൻഡ് ഫിനാൻസ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ അവാദ് മുഹമ്മദ് അൽ-അവീം പറഞ്ഞു. ജീവനക്കാരെ ശാക്തീകരിക്കുന്നതിലൂടെ സ്ഥാപനത്തിന്റെ വളർച്ചയും സേവന നിലവാരവും ശക്തിപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിവിനും നവീകരണത്തിനും ഉപഭോക്തൃ കേന്ദ്രീകൃത സേവനത്തിനും മുൻഗണന നൽകുന്ന യു.എ.ഇ.യുടെ ദേശീയ കാഴ്ചപ്പാടിന്‍റെ ഭാഗമായാണ് ഇത്തരം പരിശീലന പദ്ധതികൾ നടപ്പാക്കുന്നതെന്നും ജി.ഡി.ആർ.എഫ്.എ. അധികൃതർ കൂട്ടിച്ചേർത്തു.

Tags:    
News Summary - GDRFA to groom national talent; First batch with International Coaching Federation (ICF) accreditation graduates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.