അജ്മാന്:നാട്ടിലെങ്ങും ജോറായി മാറിയ ഫുള്‍ ജാര് സോഡയുടെ പതപ്പില് പ്രവാസികളും. നാട ്ടില്‍ നിന്നുള്ള കൂട്ടുകാരുടെ ഫേസ്ബുക്ക് വീഡിയോകളും വാട്ട്സ്ആപ്പ് സ്റ്റാറ്റസ ും കണ്ട് ആവശ്യക്കാർ ചോദിച്ചു വരാൻ തുടങ്ങിയതോടെയാണ് പ്രവാസ ലോകത്തെ റസ്റ്ററൻറുകളിലും കഫ്തീരിയകളും ഫുള്‍ ജാർ വിൽപന തുടങ്ങിയത്. പുതീന, പച്ചമുളക്, നാരങ്ങ, ഉപ്പ്, പഞ്ചസാര എന്നിവ ചേര്‍ത്തുണ്ടാക്കിയ ചേരുവ ഗ്ലാസിലേക്ക് ഒഴിച്ച സോഡയിലേക്ക് ഇറക്കി വെക്കുമ്പോഴുണ്ടാകുന്ന നുരഞ്ഞു പൊങ്ങുന്ന പതയോട് കൂടി വലിച്ച് കുടിച്ച് ചിലർ ആനന്ദം കൊള്ളുേമ്പാൾ ആരോഗ്യത്തിന് ഹാനികരമാണെന്ന് ആരോപണമുന്നയിക്കുകയാണ് മറ്റൊരു കൂട്ടർ.
അഞ്ച് ദിര്‍ഹം മുതലാണ് കടകളിൽ വില ഇൗടാക്കുന്നത്. ആരോഗ്യകരമല്ലെന്ന വിമർശനം ഉയരുേമ്പാഴും പ്രവാസികളായ മലയാളികള്‍ മാത്രമല്ല അറബികളും പാകിസ്ഥാനികളും ഫിലിപ്പൈനികളും ഫുള്‍ ജാറിെൻറ രുചിയറിയാന്‍ എത്തുന്നുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു. തെൻറ സ്ഥാപനത്തിൽ ദിവസം അഞ്ഞൂറോളം ഫുള്‍ ജാര് സോഡ വിറ്റ് പോകുന്നുണ്ടെന്ന് അജ്മാനിലെ റസ്റ്റോറൻറ് മാനേജറായ കൊടുവള്ളി സ്വദേശി സല്മാന് പറയുന്നു. നാട്ടിൽ പതിവായി ഉപയോഗിക്കുന്ന ഉപ്പ് നാരങ്ങാ സോഡയില്‍ ഏതാനും നാടന്‍ വിഭവങ്ങള്‍ മാത്രമാണ് അധികമായി ചേര്‍ക്കുന്നതെന്ന് ഇദ്ദേഹം പറയുന്നു. കാരറ്റ്, ഓറഞ്ച്, ഫാഷന്‍ ഫ്രൂട്ട്, പച്ച മാങ്ങ, സ്ട്രോബറി, കൈതച്ചക്ക, ബ്ലുബറി, തണ്ണിമത്തന്,പപ്പായ തുടങ്ങിയ ഫ്ലേവറുകളില്‍ ഇത് ഒരുക്കുന്നുണ്ട്. തങ്ങളുടെ വീടുകളില്‍ സ്വന്തമായി ഉണ്ടാക്കി പരീക്ഷിക്കുന്നവരും കുറവല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.