ഷാർജ: കോട്ടകളുടെ നാടാണ് യു.എ.ഇയുടെ ഇൻഡസ്ട്രിയൽ സിറ്റിയായ ഫുജൈറ. ഇതിൽ നിർമാണ ക ലകലയുടെ സവിശേഷത കൊണ്ട് തല ഉയർത്തി നിൽക്കുകയാണ് കോളോണിയൽ ആക്രമങ്ങളെ ചെറുത് ത് തോൽപ്പിച്ച ഫുജൈറ കോട്ട. പാറപ്പുറത്ത് നിൽക്കുന്ന കോട്ടയുടെ ആകൃതിയിലും അതിെൻറ ഭംഗി കാണാം. യമനിലെ പൗരാണിക കെട്ടിടങ്ങളെ പോലെ, നിൽക്കുന്ന പാറക്കനുസരിച്ചാണ് ഇതിെൻറ ആകാരവും ഒരുക്കിയിരിക്കുന്നത്. കോട്ടയോട് ചേർന്ന് നിൽക്കുന്ന പള്ളി, വീടുകൾ, ഖബർസ്ഥാൻ എന്നിവയോടൊപ്പം തന്നെ ഭൂമിയുടെ പുരാതന നിറവും കോട്ടയുടെ എടുത്ത് പറയേണ്ട പ്രത്യേകതയാണ്. വിദേശ ആക്രമണത്തെ പ്രതിരോധിച്ച് ജയിച്ച ചരിത്രവും കോട്ടക്കുണ്ട്. നാല് നിരീക്ഷണ ഗോപുരങ്ങളിൽ മുന്നെണ്ണം വട്ടത്തിലും ഒന്ന് ചതുരത്തിലുമാണ്. ക്രമരഹിതമായ ചുവരുകളും നിരീക്ഷണ ഗോപുരങ്ങളും പ്രത്യേക രീതിയിലാണ് ബന്ധിപ്പിച്ചിരിക്കുന്നത്. പാറ, മണ്ണ്, ചെളി, പുല്ല് തുടങ്ങിയ പ്രാദേശികമായ വസ്തുക്കളാണ് നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.
റേഡിയോകാർബൺ ഡേറ്റിങ്ങിലൂടെ നടത്തിയ പരിശോധനയിൽ 1500–1550 കാലഘട്ടത്തിലാണ് കോട്ട നിർമാണം നടന്നതെന്ന് തിരിച്ചറിഞ്ഞു. 1650–1700 കാലഘട്ടത്തിലാണ് ഇത് പുനർനിർമ്മിച്ചത്. 1925ൽ ബ്രിട്ടീഷ് നാവിക സേനയുടെ ആക്രമണത്തിൽ ഇതിെൻറ ഗോപുരങ്ങളിലൊന്ന് തകർന്നിരുന്നു, പിന്നീടത് പുനർനിർമിക്കുകയായിരുന്നു. പൗരാണിക നിർമാണ സാമഗ്രികൾ തന്നെയാണ് ഇതിനും ഉപയോഗിച്ചത്.
കരിങ്കൽ പടവുകൾ കയറി വേണം കോട്ടയിലെത്താൻ. വാതിലുകളിൽ കാലപഴക്കത്തിെൻറ അടയാളങ്ങൾ കാണാം. ഗോപുരങ്ങളിലേക്ക് കയറുന്ന കോണികളിലും ചരിത്രത്തിെൻറ തിളക്കം. ഗോപുരത്തിലൂടെ നോക്കിയാൽ സമീപപ്രദേശങ്ങൾ വ്യക്തമായി കാണാം. എന്നാൽ പുറത്ത് നിന്നുള്ള ആക്രമണം ഏൽക്കാത്ത രീതിയിലാണ് നിർമാണം. അകത്ത് തെറ്റ് ചെയ്തവരെ പാർപ്പിക്കുവാനായി തീർത്ത പ്രത്യേക അറയുമുണ്ട്. കാലങ്ങൾ ഏൽപ്പിച്ച പരിക്ക്, അതേ കാലത്തെ നിർമാണ വസ്തുക്കൾ ഉപയോഗിച്ച് പരിഹരിക്കുന്നതിനാൽ കോട്ടക്കെന്നും പ്രാചീന ഭാവം തന്നെ. അവധി ദിവസങ്ങളിൽ നിരവധി പേരാണ് ഇവിടെ സന്ദർശിക്കാൻ എത്തുന്നത്, സൗജന്യമാണ് പ്രവേശനം. അറബി കഥയിലും മറ്റ് മലയാള സിനിമകളിലും കോട്ടയുണ്ട്. നഗരം തിരക്കിൽ അമരുമ്പോൾ കോട്ട സന്ദർശകർക്ക് നൽകുന്നത് പൗരാണിക സുഖമാണ്. രാവിൽ കോട്ട വർണ കുപ്പായമണിയുന്നത് കാണാൻ നല്ല ഭംഗിയാണ്. കോട്ടയോട് ചേർന്ന് തന്നെ മ്യൂസിയവും പ്രവർത്തിക്കുന്നു. ഫുജൈറയുടെ പൗരാണികത വെളിവാക്കുന്ന നിരവധി വസ്തുക്കൾ ഇവിടെ കാണാം. എല്ലാം ഉദ്ഖനനത്തിലൂടെ കണ്ടെത്തിയവയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.