ദുബൈ: ഇസ്റാഅ്-മിഅ്റാജ് പ്രമാണിച്ച് പൊതു അവധി നൽകിയ ശനിയാഴ്ച ദുബൈയിൽ ബഹുനില പാർക്കിങ് സംവിധാനങ്ങൾ ഒഴിച്ച് എല്ലാ പെയ്ഡ് പാർക്കിങ് മേഖലകളിലും സൗജന്യമായി വാഹനങ്ങൾ പാർക്ക് ചെയ്യാമെന്ന് റോഡ്^ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ആർ.ടി.എ സേവന സമയങ്ങളിലും ഇൗ ദിവസം മാറ്റമുണ്ടാകും. ഹാപ്പിനസ് സെൻററുകൾ, പൊതു ബസുകൾ, ദുബൈ മെട്രോ, ട്രാം, ജലഗതാഗത സംവിധാനങ്ങൾ, ഡ്രൈവിങ് സ്കൂളുകൾ, വാഹന പരിശോധന-രജിസ്ട്രേഷൻ കേന്ദ്രങ്ങൾ എന്നിവയുടെ സേവന സമയത്തിലാണ് മാറ്റമുണ്ടാവുക. ഹാപ്പിനസ് കേന്ദ്രങ്ങളെല്ലാം ശനിയാഴ്ച അവധിയായിരിക്കുമെന്ന് ആർ.ടി.എ അറിയിച്ചു. ദുബൈ മെട്രോ റെഡ് ലൈൻ സ്റ്റേഷനുകൾ പുലർച്ചെ അഞ്ച് മുതൽ രാത്രി 12 വരെയും ഗ്രീൻ ലൈൻ സ്റ്റേഷനുകൾ പുലർച്ചെ 5.30 മുതൽ രാത്രി 12 വരെയും പ്രവർത്തിക്കും.
രാവിലെ ആറ് മുതൽ രാത്രി ഒന്ന് വരെയായിരിക്കും ദുബൈ ട്രാം സർവീസ് നടത്തുക. ഗോൾഡ് സൂഖ് ബസ് സ്റ്റേഷനുകൾ പുലർച്ചെ 4.25 മുതൽ രാത്രി 12.57 വരെയും അൽ ഗുബൈബ സ്റ്റേഷൻ പുലർച്ചെ 4.26 മുതൽ രാത്രി 12.45 വരെയും പ്രവർത്തിക്കും. സത്വ സബ് സ്റ്റേഷൻ പുലർച്ചെ റൂട്ട് സി-01ൽ ഒഴികെ പുലർച്ചെ 4.57 മുതൽ രാത്രി 11.05 വരെ സർവീസ് നടത്തും. കിസൈസ് സ്റ്റേഷൻ പുലർച്ചെ 4.30 മുതൽ രാത്രി 12.12 വരെയും അൽഖൂസ് ഇൻഡസ്ട്രിയൽ സ്റ്റേഷൻ പുലർച്ചെ 5.02 മുതൽ രാത്രി 11.35 വരെയും ജബൽ അലി സ്റ്റേഷൻ പുലർച്ചെ അഞ്ച് മുതൽ രാത്രി 11.22 വരെയും പ്രവർത്തിക്കും. റാശിദിയ, എമിറേറ്റ്സ് മാൾ, ഇബ്നു ബത്തൂത്ത, ബുർജ് ഖലീഫ, അബൂ ഹൈൽ, ഇത്തിസലാത്ത് മെട്രോ ഫീഡർ ബസ് സ്റ്റേഷനുകൾ പുലർച്ചെ അഞ്ച് മുതൽ രാത്രി 1.10യായിരിക്കും പ്രവർത്തിക്കുക.
ഗുബൈബ പോലുള്ള മുഖ്യ സ്റ്റേഷനുകളിൽനിന്ന് ഷാർജയിലേക്കും അബൂദബിയിലേക്കും പുലർച്ചെ 4.40 മുതൽ രാത്രി ഒന്ന് വരെ സർവീസ് നടത്തും. യൂനിയൻ സ്ക്വയർ സബ് സ്റ്റേഷൻ പുലർച്ചെ 4.35 മുതൽ രാത്രി 12.30 വരെയും സബ്ക സ്റ്റേഷൻ രാവിലെ 6.30 മുതൽ രാത്രി 12 വരെയും ദേര സിറ്റി സെൻറർ സ്റ്റേഷൻ രാവിലെ 6.07 മുതൽ രാത്രി 11.06 വരെയും കറാമ സ്റ്റേഷൻ രാവിലെ 6.10 മുതൽ രാത്രി 10.16 വരെയും അൽ അഹ്ലി ക്ലബ് സ്റ്റേഷൻ രാവിലെ 5.55 മുതൽ രാത്രി 10.15 വരെയുമാണ് പ്രവർത്തിക്കുക. ബാഹ്യ സ്റ്റേഷനുകളായ ഷാർജയിലെ അൽ താവൂൻ രാവിലെ 5.30 മുതൽ രാത്രി പത്ത് വരെ, ഫുജൈറ സ്റ്റേഷൻ പുലർച്ചെ 5.15 മുതൽ രാത്രി 9.30 വരെ, അജ്മാൻ സ്റ്റേഷൻ പുലർച്ചെ 4.35 മുതൽ രാത്രി 11.30 വരെ ഹത്ത സ്റ്റേഷൻ രാവിലെ 5.30 മുതൽ രാത്രി 9.30 വരെയും പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.