താജുദ്ധീൻ

സംഘാടന മികവിെൻറ നാലര പതിറ്റാണ്ട്; താജുക്ക മടങ്ങി

ദുബൈ: പ്രവാസി സാമൂഹിക സംഘടനകൾ കെട്ടിപ്പടുക്കുന്നതിൽ മുൻപന്തിയിൽനിന്ന തൃശൂർ ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശിയായ താജുദ്ധീൻ (65) നാലരപതിറ്റാണ്ടിെൻറ പ്രവാസം അവസാനിപ്പിച്ച് നാടണഞ്ഞു.1975 സെപ്റ്റംബർ രണ്ടിനാണ് ദുംബ്ര കപ്പലിൽ ദുബൈ പോർട്ട് റാഷിദിൽ എത്തിത്. ആറു മാസത്തോളം പെട്രോളിയം കമ്പനയിൽ ജോലി. പിന്നീട് ദുബൈ നാഷനൽ എയർ ട്രാവൽസിൽ ജോലിയിൽ പ്രവേശിച്ചു.അവിടെനിന്ന് എമിറേറ്റ്സ് എയർ ലൈനിൽ സൂപ്പർവൈസർ ആയി സ്ഥാനക്കയറ്റം ലഭിച്ചു. ഇതേ സ്ഥാപനത്തിൽനിന്ന് എയർപോർട്ട് സർവിസ് ഓഫിസർ ആയാണ് താജുക്ക വിരമിച്ചത്.

ആദ്യകാല പ്രവാസി കൂട്ടായ്മകളിലെ നിറസാന്നിധ്യമായിരുന്ന താജുദ്ധീൻ നല്ലൊരു സംഘാടകനും സാമൂഹിക പ്രവത്തകനുമാണ്. പ്രിയദർശിനിയുടെ സ്ഥാപക അംഗവും ഷാർജ ഇന്ത്യൻ അസോസിയേഷെൻറ ആദ്യകാല അംഗവുമാണ്‌. തൃശൂർ ജില്ലക്കാരുടെ പ്രമുഖ കൂട്ടായ്മയായ പൂരത്തിെൻറ സജീവ പ്രവർത്തകനും കോ ഓഡിനേറ്ററുമാണ്.

ആൽഫ പാലിയേറ്റിവ് കെയർ യു.എ.ഇ ചാപ്റ്ററിെൻറ പ്രമുഖ സഹകാരിയുമാണ്. 20 വർഷമായി ചാമക്കാല മഹല്ല് കമ്മിറ്റി യു.എ.ഇ ചാപ്റ്റർ പ്രസിഡൻറാണ്‌. 'ഓൾഡ് സ്റ്റുഡൻറ്സ് അസോസിയേഷൻ ഓഫ് ചാമക്കാല ഗവൺമെൻറ് മാപ്പിള ഹയർ സെക്കൻഡറി സ്‌കൂളിെൻറ (ഒസാക്സ്)' സ്ഥാപകരിൽ പ്രമുഖനും നിലവിൽ രക്ഷാധികാരിയുമാണ്. വെൽഫെയർ അസോസിയേഷൻ ഓഫ് ചാമക്കാല എക്സ്പാറ്റ്സ് (വെയ്‌സ്) രൂപവത്കരിച്ചപ്പോൾ സ്ഥാപക പ്രസിഡൻറ് ആയിരുന്നു. ദാറുൽ ഹുദാ അറബിക് കോളജിെൻറ തൃശൂർ ജില്ല ഓഫ്‌ കാമ്പസ് 'നഹജുർറഷാദ്' കോളജ് ട്രസ്റ്റിയും പ്രമുഖ സംഘാടകനുമാണ്. യു.എ.ഇയിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക സംഘടനകളുമായെല്ലാം സഹകരിച്ചു പ്രവർത്തിക്കാൻ കഴിഞ്ഞ താജുദ്ധീൻ തെൻറ സൗഹൃദ ശൃംഖലയാണ് പ്രവാസജീവിതത്തിലെ ഏറ്റവും വലിയ മുതൽക്കൂട്ടായി കാണുന്നത്.

ഔദ്യോഗിക ജീവിതത്തിെൻറ ഭാഗമായി ചെറുതും വലുതുമായി ഒരുപാട് വ്യക്തികളെ സഹായിക്കാനും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാനും കഴിഞ്ഞത് ഒരു സുകൃതമായി കാണുന്നു. താജുദ്ദീന് വിവിധ സാംസ്കാരിക സംഘടനകൾ യാത്രയയപ്പും ആദരവും സംഘടിപ്പിച്ചു.ഭാര്യ: വാഹിദ താജുദ്ധീൻ. മക്കൾ: നിയാദ് (ഇത്തിഹാദ് എയർലൈൻ), നജിദ് (എമിറേറ്റ്സ് എയർലൈൻ), നഹ്‌ല. മരുമക്കൾ: അൻജും നിയാദ് (ഇത്തിസാലാത്ത്), സഹാന നജിദ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.