എലിയെ പേടിച്ചില്ലെങ്കിൽ വില്ല ചുടും

ഷാർജ: തലവേദന സൃഷ്ടിക്കുന്ന തീ പിടിത്ത അപകടങ്ങളുടെ മുഖ്യവില്ലനെ കണ്ടെത്തി-എലികൾ.  വൈദ്യുതി കേബിളുകളും വയറുകളും ഗ്യാസ് സിലണ്ടർ ട്യൂബുകളും കടിച്ചു മുറിച്ചിടുന്ന ഇവരെ സൂക്ഷിക്കുക തന്നെ വേണമെന്ന് പൊലീസ് ഫോറൻസിക് വിഭാഗം നിർദേശിക്കുന്നു. എലി ശല്യം ശ്രദ്ധയിൽപ്പെട്ടാലുടൻ ഇല്ലാതാക്കാനുള്ള വഴി തേടണം. വീട്ടുകാരുടെ നിയന്ത്രണത്തിലൊതുങ്ങാത്തത്ര രൂക്ഷമാണെങ്കിൽ നഗരസഭയിൽ അറിയിക്കണമെന്നും ഷാർജ ഫോറൻസിക് ലാബോറട്ടറിയിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കവെ തീപിടിത്ത അപകടങ്ങൾ പരിശോധിക്കുന്ന വിദഗ്ധനായ കേണൽ ആദിൽ അൽ മസ്മി  നിർദേശിച്ചു.  ഇൗയിലെ വില്ലകളിലും വീടുകളിലുമുണ്ടായ അപകടങ്ങൾ ഭൂരിഭാഗവും അശ്രദ്ധയും അറിവില്ലായ്മയും മൂലം സംഭവിച്ചവയാണ്.   സുഗന്ധം പുകക്കുന്ന തിരികൾ അലമാരകളിലും കർട്ടനുകൾക്ക് സമീപവും വെച്ചതും നിലവാരം കുറഞ്ഞ പവർകോഡുകൾ ഉപയോഗിച്ചതും ചൂടു പിടിക്കുന്ന സ്ഥലങ്ങളിൽ വയറുകളും ഇലക്ട്രിക് കോഡുകളും സൂക്ഷിക്കുന്നതുമെല്ലാം അപകടം വരുത്തിവെക്കുന്നുണ്ട്.  

ഇസ്തിരിപ്പെട്ടി പ്ലഗ് കുത്തി ഒാൺ ചെയ്തു വെച്ചതാണ് ഇൗയിടെയുണ്ടായ മറ്റൊരു അപകടത്തിനു കാരണം. വാട്ടർ ഹീറ്ററുകൾ ഉപയോഗിക്കാത്ത അവസരങ്ങളിൽ ഒാപ്പറേറ്റിങ് മോഡിൽ സൂക്ഷിക്കുന്നതും അപകടം വരുത്തും. യൂനിറ്റിനകത്ത് ജലം ബാഷ്പീകരിക്കാനും സുരക്ഷാ വാൽവ് ഇല്ലെങ്കിൽ പൊട്ടിത്തെറിക്കാനും ഇടയുണ്ട്. എയർ കണ്ടീഷനറുകളും സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ തണുപ്പിനു പകരം തീ നൽകും.  ഇലക്ട്രിക് കേബിളുകളുടെ ഒാവർ ലോഡിങ് ഷോർട്ട് സർക്യുട്ടിനും തീ പിടിത്തത്തിനും വഴിവെക്കും.  ഉപകരങ്ങൾ യഥാ സമയം പരിേശാധിച്ച് കേടുപാടുകൾ തീർക്കുകയും വയറിങ് ശരിയെന്ന് ഉറപ്പുവരുത്തുകയും ചെയ്താൽ വീടുകളിലെ തീ പിടിത്ത ദുരന്തങ്ങൾ ഒരു പരിധി വരെ തടയാനാവും. 

Tags:    
News Summary - fire problem uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.