അൽഐൻ: കോഫി ഷോപ്പിൽവെച്ച് അനുമതിയില്ലാതെ കുടുംബത്തിന്റെ ഫോട്ടോ എടുത്ത സംഭവത്തിൽ 30,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അൽഐൻ സിവിൽ, കൊമേഴ്സ്യൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് കോടതി. കേസിൽ നേരത്തേ ക്രിമിനൽ കോടതി 10,000 ദിർഹം പിഴ ചുമത്തിയിരുന്നു.
സംഭവത്തിൽ 50,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കുടുംബ കോടതിയെ സമീപിച്ചത്. പൊതുസ്ഥലത്ത് രഹസ്യമായി ഫോട്ടോ എടുക്കുന്നതിലൂടെ കുടുംബത്തിന്റെ സ്വകാര്യത ഹനിക്കുന്ന പ്രവൃത്തിയാണ് പ്രതിയിൽ നിന്നുണ്ടായതെന്ന് കുടുംബം ബോധിപ്പിച്ചിരുന്നു.
സ്മാർട്ട് ഫോൺ ഉപയോഗിച്ചാണ് പ്രതി കുടുംബത്തിന്റെ ഫോട്ടോ എടുത്തത്. സംഭവത്തിൽ അറസ്റ്റിലായ പ്രതി കുറ്റക്കാരനാണെന്ന് വിധിച്ച ക്രിമിനൽ കോടതി 10,000 ദിർഹം പിഴ ചുമത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.