ദുബൈ: അൽ ഷൻദഗാ റോഡ് വികസന പദ്ധതിയുടെ ഭാഗമായി ഫാൽക്കൺ ജങ്ഷനിൽ 45 കോടിയുെട നിർമാണപ്രവർത്തനങ്ങൾ നടത്തും. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് മുൻ റാഷിദ് ബിൻ ആൽ മക്തൂമിെൻറ നിർദേശ പ്രകാരം നടക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ഫാൽക്കൺ ജങ്ഷൻ ഭാഗത്തെ യാത്ര കൂടുതൽ സുഗമമാക്കാൻ കഴിയുമെന്ന് ആർ.ടി.എ ഡയറക്ടർ ജനറൽ മത്താർ അൽ തയാർ അറിയിച്ചു.
13 കിലോമീറ്റർ റോഡും പാലങ്ങളും ഉൾപെടുന്നതാണ് പദ്ധതി. ശൈഖ് റാഷിദ്, അൽ മിന, അൽ ഖലീജ്, കൈറോ സ്ട്രീറ്റ് എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയും. അൽ ഖലീജ്, അൽ മിന സ്ട്രീറ്റുകളിലേക്ക് പരസ്പരം ഗതാഗത തടസ്സമില്ലാതെ സഞ്ചരിക്കാൻ വഴിയൊരുക്കും. റാഷിദ് പോർട്ടിൽ എൻട്രി-എക്സിറ്റ് പോയൻറുകൾ സ്ഥാപിക്കുന്നതോടെ അപകടം കുറക്കാനാകും. പുതിയ പാലത്തിന് താഴെ കൂടുതൽ പാർക്കിങ് അനുവദിക്കും.
അൽ ഖലീജ് സ്ട്രീറ്റിൽ രണ്ടു പാലങ്ങളാണ് നിർമിക്കുന്നത്. വടക്കുഭാഗത്തേക്ക് 750 മീറ്റർ നീളമുള്ള പാലവും തെക്ക് ഭാഗത്തേക്ക് 1075 മീറ്റർ പാലവും നിർമിക്കും. ആറു ലൈനുള്ള പാതയിലൂടെ മണിക്കൂറിൽ 12,000 വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയും. 2027ഒാടുകൂടി അൽ ഷൻദഗാ പദ്ധതിയുടെ അഞ്ചുഘട്ടവും പൂർത്തീകരിക്കാമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.