അബൂദബി: പ്രസിദ്ധമായ അൽ ദഫ്ര പൈതൃകോൽസവത്തിന് ഒരുക്കങ്ങളായി. മദീനത്ത് സായദിൽ ഇൗ മാസം 14 മുതൽ 28 വരെയാണ് മേള. 11ാം തവണയാണ് മേള സംഘടിപ്പിക്കപ്പെടുന്നത്. സാംസ്കാരിക പരിപാടികളും ഇതോടനുബന്ധിച്ച് നടക്കും ഒട്ടകങ്ങളുടെ സൗന്ദര്യമൽസരമാണ് പരിപാടിയുടെ മുഖ്യആകർഷണങ്ങളിലൊന്ന്. മൂന്ന് കോടി ദിർഹമാണ് ജേതാക്കൾക്ക് ലഭിക്കുക. മേളയിൽ പെങ്കടുക്കാൻ ഒട്ടകങ്ങളുടെ വൻ കൂട്ടങ്ങളുമായി ഉടമകൾ പ്രദേശത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മരുഭൂമിയിൽ കൂടാരങ്ങൾ സ്ഥാപിച്ച് അവർ കാത്തിരിക്കുകയാണ്. 20000 ഒട്ടകങ്ങളും 1500 ഒാളം ഉടമകളും പെങ്കടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. യു.എ.ഇക്ക് പുറമെ സൗദി, ഒമാൻ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നൊക്കെ ഒട്ടകങ്ങൾ എത്തുന്നുണ്ട്. മേളയിലെ വിവിധ മൽസരങ്ങളിലെ 1400 ഒാളം വിജയികൾക്കായി 3.80 കോടി ദിർഹം സമ്മാനമായി നൽകും. യു.എ.ഇയുടെ പൈതൃകവുമായി ബന്ധപ്പെട്ട മൽസരങ്ങളായിരിക്കും ഇവ. അൽ ദഫ്ര പ്രശദശത്തിെൻറ വികസനം കൂടി ലക്ഷ്യമിട്ടാണ് പരിപാടി നടത്തുന്നത്. 2008 ലാണ് ആദ്യ മേള നടന്നത്. 2016 മുതൽ ഫാക്കണ റേസും സൗന്ദര്യ മൽസരവും നടത്തുന്നുണ്ട്. ഒട്ടകങ്ങൾക്ക് ഇപ്പോഴും സമൂഹത്തിൽ പ്രധാന സ്ഥാനമുണ്ടെന്ന് പരിപാടിയെക്കുറിച്ച് വിശദീകരിക്കവെ സ്റ്റാഫ് മേജർ ജനറൽ പൈലറ്റ് ഫാരിസ് ഖലാഫ് അൽ മസൂയി പറഞ്ഞു.
ഒട്ടക ഒാട്ടം, ഒട്ടകങ്ങളെ കറക്കൽ മൽസരം, മികച്ച ആടിനെ കണ്ടെത്തൽ, മികച്ച ഇൗന്തപ്പഴത്തിനായുള്ള മൽസരം, ഷൂട്ടിങ് മൽസരം എന്നിവയും പരമ്പരാഗത രീതിയിലുള്ള ചന്തയും പഴയ കാറുകളുടെ പ്രദർശനവും മേളയിൽ ഒരുക്കിയിട്ടുണ്ട്. 48000 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള ചന്തയിൽ 100 എമിറാത്തി സ്ത്രീകൾ നിർമിച്ച കരകൗശല വസ്തുക്കൾ വിൽപ്പനക്ക് ഉണ്ടാവും. രാവിലെ 10 മുതൽ വൈകിട്ട് 10 വരെ നടക്കുന്ന മേളയിൽ പ്രവേശനം സൗജന്യമാണെന്ന് കൾച്ചറൽ പ്രോഗ്രാം ആൻറ് ഹെറിറ്റേജ് ഫെസ്റ്റിവൽ കമ്മിറ്റി പ്രൊജക്ട് ഡയറക്ടർ ഉബൈദ് ഖൽഫാൻ അൽ മസ്റൂയി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.