ദുബൈ: ഇസ്ലാം മതത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള ഗ്രാഫിക് ചിത്രം സഹിതം ഫേസ് ബുക്കിൽ പോസ്റ്റിട്ട ഇന്ത്യൻ മാനേജർക്ക് അബൂദബിയിൽ ജോലി നഷ്ടമായി. അബൂദബിയിലെ സ ്വകാര്യ കമ്പനിയിൽ ഫിനാൻഷ്യൽ മാനേജറായ യു. മിതേഷ് എന്നയാൾക്കാണ് യു.എ.ഇയിൽ ജോലി നഷ്ടമായത്. മുസ്ലിംകൾ തുപ്പിക്കൊണ്ട് കൊറോണ വൈറസ് പടർത്തുന്നതായുള്ള വ്യാജ വിഡിയോ അടിസ്ഥാനമാക്കിയായിരുന്നു ഇയാൾ ഗ്രാഫിക് ചിത്രം പോസ്റ്റ് ചെയ്തത്.
‘ബെൽറ്റ് ബോംബുവെച്ച് 20 ആളെ കൊല്ലുന്ന ഒരു ജിഹാദി എങ്ങനെയാണ് വൈറസ് പരത്തി 2000 പേരെ കൊല്ലുന്നതെന്ന് നോക്കൂ’ എന്ന അടിക്കുറിപ്പോടെയായിരുന്നു ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. പോസ്റ്റ് കണ്ട നിരവധി പേർ ഇയാളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.
പോസ്റ്റ്, കമ്പനി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇയാൾക്ക് ജോലി നഷ്ടമായത്. ഇസ്ലാമോഫോബിയക്കെതിരായ നിയമനടപടികളെയും ഇയാൾക്ക് നേരിടേണ്ടി വരും. അധികൃതർ നിയമനടപടി തുടങ്ങി. യു.എ.ഇ നിയമം അനുശാസിക്കുന്ന ശിക്ഷ ഇയാൾക്ക് ലഭിക്കുമെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.