ആത്മവിശ്വാസം പകർന്ന് സംഗീത് ഇബ്രാഹിം

ദുബൈ: ജേതാക്കൾ എന്തുകൊണ്ടാണ് വ്യത്യസ്തരാകുന്നത്. ഷാർജ ഇസ്ലാമിക് ബാങ്കിെൻറ വൈസ് പ്രസിഡൻറും കരിയര്‍ ആന്‍ഡ് ലേണിങ് ഡെവലപ്‌മെൻറ് വിഭാഗം തലവനുമായ ഡോ. സംഗീത് ഇബ്രാഹിം ഉദാഹരണ സഹിതം മനസിലാക്കിക്കൊടുത്തത് ഇക്കാര്യമാണ്. മാതാപിതാക്കളും അധ്യാപകരും വിദ്യാർത്ഥികളും നിറഞ്ഞ് കവിഞ്ഞ എജുകഫേയിലെ സദസിന് മുന്നിൽ സംഗീത് മൂന്ന് മിടുക്കരെ അവതരിപ്പിച്ചു. ശൈഖ് ഹംദാൻ അവാർഡ് ഫോർ അക്കാദമിക് ആൻറ് ഒാവറോൾ എക്സലൻസ്, ഷാർജ ഭരണാധികാരിയുടെ ഒാവറോൾ എക്സലൻസിനുള്ള അവാർഡ് എന്നിവ നേടിയ അരുൺ ആനന്ദ് വിശ്വനാഥ് ബഹുമുഖ പ്രതിഭയായ ഒാജസ് കിഷോർ, ഗൾഫ് ഡിബേറ്റിലും ദുബൈ ഡിബേറ്റിലും ജേതാവായ അമോറിറ്റ ജോർജ് എന്നിവരായിരുന്നു അവർ. ഇവരുടെ കാഴ്ചപ്പാടിലൂടെയാണ് പിന്നീടുള്ള ക്ലാസ് സംഗീത് മുന്നോട്ട് കൊണ്ടുപോയത്. സി.ബി.എസ്.ഇ. സിലബസ് കുട്ടികൾക്ക് കൂടുതൽ സമ്മർദം നൽകുന്നുണ്ടെന്ന പൊതു കാഴ്ചപ്പാട് തിരുത്തുകയാണ് ആദ്യം ചെയ്തത്. ചിട്ടയായി പഠിക്കാൻ കഴിവില്ലാത്തവർക്ക് സമ്മർദം ഉണ്ടായേക്കാമെന്നായിരുന്നു കുട്ടികളുടെ മറുപടി. സമ്മർദം എന്നാൽ ഒരു തരത്തിലുള്ള പ്രചോദനം തന്നെയാണെന്നും അവർ പറഞ്ഞുവെച്ചു.

േജതാക്കളാകുന്നവർക്ക് പ്രത്യേകതകൾ ഏറെയുണ്ട്. ഒരു ലക്ഷ്യം ഉണ്ടായാൽ അവിടെ എത്താൻ ശ്രമമുണ്ടാകണം, തോൽവിയിൽ നിന്ന് പഠിക്കണം, പരിശ്രമം എന്നത് ഏറ്റവും ആവശ്യമായ കാര്യമാണ്. ഗൃഹപാഠം എല്ലാദിവസവും വേണം, അടുത്ത പരീക്ഷക്ക് നേരത്തെ തയാറെടുക്കണം, കഠനമായ കാര്യങ്ങൾ നേടാൻ കാത്തിരിപ്പ് ആവശ്യമാണ്, എതിരാളികൾ ഉണ്ടായാൽ അവർക്കൊപ്പമെത്താൻ ശ്രമിക്കം. ബുദ്ധി എന്നത് അറിവ് ശരിയായി വിനിയോഗിക്കലാണ്. ഇങ്ങനെ പോയി വിജയ മന്ത്രങ്ങൾ. വിവിധ ചോദ്യങ്ങൾ ഉന്നയിച്ച് എസ്എംഎസ് വോെട്ടടുപ്പും നടത്തി സദസ്യരെയും പരിപാടിയിൽ സജീവ പങ്കാളികളാക്കി. ഇെതാന്നും ശ്രദ്ധിക്കാതെ സദസിെൻറ പിൻനിരയിൽ സംസാരിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥികളെ ഉപദേശിക്കാനും സംഗീത് മറന്നില്ല. പിന്നിലെ ഇരുട്ടത്ത് നിൽക്കേണ്ടവരല്ല മുന്നിലെ വെളിച്ചത്തിലേക്ക് വന്നിരിക്കേണ്ടവരാണ് നിങ്ങൾ എന്ന് സംഗീത് അവരെ ഒാർമിപ്പിച്ചു. വേദിയും സദസും തമ്മിൽ മീറ്ററുകളുടെ അകലമെ ഉള്ളൂവെങ്കിലും അവിടെയെത്താൻ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Tags:    
News Summary - educafe-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.