ദുബൈ: അറിവ് നേടുന്നതിന് കുറുക്കുവഴികൾ ഇല്ലെന്ന് എ.പി.എം. മുഹമ്മദ് ഹനീഷ് െഎ.എ.എസ്. എജുകഫേയിൽ ‘നോളഡ്ജ്: വിന്നേഴ്സ് ആൻറ് ലൂസേഴ്സ്’ എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം കഠിനാധ്വാനം കൊണ്ട് മാത്രമെ നേട്ടമുണ്ടാക്കാനാവൂ. മികച്ച നേതാക്കളായി മാറിയവരൊക്കെ പതിനാലും പതിനഞ്ചും മണിക്കൂർ ജോലി ചെയ്യുന്നവരാണ്. പണ്ട് പുസ്തകങ്ങളിൽ മുഖം പൂഴ്ത്തി നിന്നിരുന്നവരാണ് കുട്ടികൾ. ഇന്ന് ലോകത്തിലേക്ക് കണ്ണ് തുറന്ന് വെക്കാനാണ് കുട്ടികളോട് പറയുന്നത്. സ്വന്തം അറിവില്ലായ്മ തിരിച്ചറിയുന്നതാണ് അറിവിെൻറ തുടക്കമെന്ന അരിസ്റ്റോട്ടിലിെൻറ വാക്യം അദ്ദേഹം ഒാർമിപ്പിച്ചു. ആരാണ് വിജയി ആരാണ് പരാജിതൻ എന്നാണ് എല്ലാവരും പരിശോധിക്കുന്നത്. പണം സമ്പാദിക്കുകയും ഉയർന്ന പദവികളിൽ എത്തുകയും ചെയ്യുന്നവർ വിജയിച്ചു എന്നാണ് പൊതുവെ വിലയിരുത്തപ്പെടുക. എന്നാൽ എത്ര ഉന്നതിയിൽ എത്തിയാലും അറിവ് നേടിയാലും ചുറ്റുമുള്ളവരുടെ വേദന കാണാൻ കഴിയാത്തവരാണെങ്കിൽ അവർ തോറ്റവരാണ്. അവർ സ്വായത്തമാക്കിയ അറിവ് പഴായിപ്പോവുകയാണ് ചെയ്യുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ പ്രമുഖ െഎ.എ.എസ് ഉദ്യോഗസ്ഥനായ മുഹമ്മദ് ഹനീഷ് നിലവിൽ കൊച്ചി മെട്രോ റെയിൽ കോർപറേഷൻ എം.ഡിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.