ദുബൈ: ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ -കരിയർ മേളയായ എജുകഫെ പത്താം സീസണിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഒരുക്കിയിരിക്കുന്നത് നിരവധി സ്കോളർഷിപ്പുകളും സമ്മാനങ്ങളും സൗജന്യ കൗൺസലിങ്ങും. ജനുവരി 12 ഞായർ, 13 തിങ്കൾ ദിവസങ്ങളിൽ ദുബൈ മില്ലേനിയം എയർപോർട്ട് ഹോട്ടലിലാണ് പരിപാടി അരങ്ങേറുന്നത്. ഉച്ചക്ക് 2 മുതൽ രാത്രി എട്ടുമണി വരെയാണ് മേളയിലെ സന്ദർശക സമയം.

കരിയർ അറിവുകൾ പങ്കുവെക്കാനും കരിയർ സംശയങ്ങൾ തീർക്കാനും സി-ഡാറ്റ് പരീക്ഷയിലൂടെ അഭിരുചി അറിയാനും അവസരം നൽകുന്നതിന് സിജി ഇന്റർനാഷനൽ കരിയർ ടീം അംഗങ്ങൾ മേളയിൽ എത്തിച്ചേരുന്നുണ്ട്.

കരിയർ കൗൺസലിങ് തികച്ചും സൗജന്യമായാണ് മേളയിൽ സിജി ഒരുക്കുന്നത്. യു.എ.ഇ, ഇന്ത്യ, യു.എസ്, യൂറോപ്പ്, കാനഡ എന്നിവിടങ്ങളിലെ വിവിധ യൂനിവേഴ്സിറ്റികളിൽ 30 ശതമാനം മുതൽ 100 ശതമാനം വരെ സ്കോളർഷിപ്പോടെ പഠിക്കാനുള്ള അവസരം വിവിധ സ്ഥാപനങ്ങൾ മേളയിൽ പരിചയപ്പെടുത്തും. ഉന്നത വിദ്യാഭ്യാസത്തിന് ഒരുങ്ങുന്ന യു.എ.ഇയിലെ വിദ്യാർഥികൾക്ക് അസുലഭാവസരമാണ് മേളയിൽ ഒരുങ്ങുന്നത്. പുതുകാലത്തിന്‍റെ കരിയർ സാധ്യതകളും മനഃശാസ്ത്ര സമീപനങ്ങളും അവതരിപ്പിക്കുന്ന വിവിധ സെഷനുകൾ മേളയിൽ ഒരുക്കിയിട്ടുണ്ട്.

ഡോ. സൗമ്യ സരിൻ, ആൻഡ്രൂ ഡാനിയൽ, ബെൻസൺ തോമസ്, ഡോ. ശരീഫ് തുടങ്ങിയവരാണ് സെഷനുകൾക്ക് നേതൃത്വം നൽകുന്നത്.

അതോടൊപ്പം, വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സമ്മാനങ്ങളും മേളയിൽ ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കുന്ന 11, 12 ക്ലാസുകളിലെ വിദ്യാർഥികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് ലാപ്ടോപ് സമ്മാനമായി ലഭിക്കും. അതോടൊപ്പം ‘എജുകഫെ’ വേദിയിലെ യൂനിവേഴ്സിറ്റികളുടെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്റ്റാളുകൾ സന്ദർശിക്കുന്നവർക്ക് കുടുംബത്തോടൊപ്പം വിനോദത്തിന് അവസരമൊരുക്കുന്ന സമ്മാനവും കാത്തിരിക്കുന്നുണ്ട്.

‘എജുകഫെ’ വേദിയിലെത്തുന്ന ആദ്യത്തെ 500 രക്ഷിതാക്കൾക്ക് വയനാട്ടിലെ പ്രീമിയം ലക്ഷ്വറി റിസോർട്ടിലെ താമസത്തിന് സൗജന്യ വൗച്ചറാണ് ലഭിക്കുക. 11, 12 ക്ലാസുകളിലെ കുട്ടികൾക്കൊപ്പമോ കുട്ടികളുടെ ഐ.ഡി കാർഡുമായോ വരുന്നവർക്കാണ് വൗച്ചർ നേടാൻ അവസരമുണ്ടാവുക. വയനാട്ടിലെ വിവിധ പ്രീമിയം ലക്ഷ്വറി റിസോർട്ടുകളിൽ ഒരു ദിവസത്തെ സൗജന്യ താമസത്തിനാണ് ഈ വൗച്ചർ  ഉപയോഗിക്കാൻ കഴിയുക. രണ്ട് മുതിർന്നവർക്കും 10 വയസ്സിൽ താഴെയുള്ള രണ്ട് കുട്ടികൾക്കുമാണ് ഇതുപയോഗിച്ച് പ്രവേശനം ലഭിക്കുക.

ഇന്ത്യയിലെയും വിദേശത്തെയും യൂനിവേഴ്സിറ്റികൾ, മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോളജുകൾ എന്നിങ്ങനെ ഉന്നത വിദ്യാഭ്യാസ രംഗത്തെ 50ഓളം സ്ഥാപനങ്ങൾ ഇത്തവണ ‘എജുകഫെ’യിൽ പ്രദർശനത്തിനെത്തുന്നുണ്ട്. നവീനമായ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, റോബോട്ടിക്സ്, സ്പേസ് സയൻസ് തുടങ്ങിയവയിലേക്ക് വഴി തുറക്കുന്ന കോഴ്സുകളും പരിചയപ്പെടാനവസരമുണ്ടാകും.

10, 11, 12 ഡിഗ്രി ക്ലാസുകളിലെ കുട്ടികളെ ഫോക്കസ് ചെയ്യുന്ന ആഗോള വിദ്യാഭ്യാസ മേളയിൽ ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഭാഗമാകാം.

പങ്കെടുക്കാൻ എജുകഫെ വെബ്സൈറ്റിൽ(https://www.myeducafe.com/) രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനും പ്രവേശനവും തികച്ചും സൗജന്യമാണ്.

Tags:    
News Summary - Edu Cafe tenth edition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.