അബൂദബി ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് പൊടിക്കാറ്റിൽ മറഞ്ഞപ്പോൾ
ദുബൈ: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റ് ശക്തമായി. ഈ വർഷത്തെ ഏറ്റവും കൂടിയ പൊടിക്കാറ്റായിരുന്നു ഇന്നലെ. എല്ലാ എമിറേറ്റുകളിലും പൊടിനിറഞ്ഞ അന്തരീക്ഷത്തിലാണ് വാഹനയാത്രക്കാർ പുറത്തിറങ്ങിയത്. മറ്റ് ഗൾഫ് രാജ്യങ്ങളിലും പൊടിക്കാറ്റുണ്ടായിരുന്നു.
യു.എ.ഇയുടെ വിവിധ മേഖലകളിൽ 40 കിലോമീറ്റർ വേഗതയിലാണ് പൊടിക്കാറ്റ് വീശീയത്. ദൂരക്കാഴ്ച 500 മീറ്ററിൽ താഴെയായിരുന്നു. ഇതോടെ വാഹന യാത്രികർ വലഞ്ഞു. പലയിടത്തും ഗതാഗതക്കുരുക്കുണ്ടായി. പൊടിക്കാറ്റിനൊപ്പം കനത്ത ചൂടും എത്തിയതോടെ ഡെലിവറി ബൈക്ക് ഡ്രൈവർമാർ പ്രതിസന്ധിയിലായി. ബൈക്ക് ഓടിക്കാൻ കഴിയാത്ത രീതിയിലുള്ള കാറ്റാണ് ചില പ്രദേശങ്ങളിൽ വീശിയത്. പൊടിക്കാറ്റ് വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. അടുത്തദിവസങ്ങളിലും ശക്തമായ പൊടിക്കാറ്റ് തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന സൂചന. വേനൽചൂടും ശക്തമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.