ദുബൈ: പതിവ് തെറ്റിക്കാതെ ദുബൈ മാരത്തണിൽ ഇക്കുറിയും ഇത്യോപ്യൻ ആധിപത്യം. 42 കിലോമീറ ്റർ നീണ്ട ഫുൾ മാരത്തണിെൻറ പുരുഷ-വനിത വിഭാഗങ്ങളിൽ ഇത്യോപ്യൻ താരങ്ങൾ ഒന്നാം സ്ഥാ നത്തെത്തി. പുരുഷ വിഭാഗത്തിൽ 2.06.15 മണിക്കൂറിൽ ഒാടിയെത്തിയ ഒലിക അഡുഗ്ന ബികിലയാണ് ജേതാവ്. വനിത വിഭാഗത്തിൽ ലോകോത്തര താരം വർക്കനേഷ് ദെഫേഗ ഒന്നാമതെത്തി (2.19.37). രണ്ടാം തവണയാണ് വർക്കനേഷ് ദുബൈ മാരത്തണിൽ കിരീടം നേടുന്നത്. ദെഫേഗയുടെയും ബികിലയുടെയും ഏറ്റവും മികച്ച സമയമാണിത്.
വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് പുരുഷ മാരത്തണിൽ ഒലിക ബികില ഒന്നാം സ്ഥാനം നേടിയത്. ഫിനിഷിങ് പോയൻറിൽ ബികിലയുടെ തൊട്ടുപിന്നിൽ ആറുപേരുണ്ടായിരുന്നു. ഫുൾ മാരത്തണിൽ അപൂർവങ്ങളിൽ അപൂർവമായാണ് ഇത്തരം ഫിനിഷിങ്ങിലേക്ക് മത്സരമെത്തുന്നത്. രണ്ടാം സ്ഥാനത്തെത്തിയ കെനിയയുടെ കിപ്റോണോ കിപ്ടാൻ രണ്ട് സെക്കൻഡിെൻറ വ്യത്യാസത്തിലാണ് ഫിനിഷ് ചെയ്തത്.
ആദ്യ 11 സ്ഥാനക്കാരിൽ കിപ്റാരോ ഒഴികെയുള്ള എല്ലാവരും ഇത്യോപ്യക്കാരായിരുന്നു. ബികിലയുടെ ആദ്യ ദുബൈ മാരത്തൺ ആണിത്. പുരുഷന്മാരുടെ വീല്‍ചെയര്‍ റേസില്‍ മാര്‍സല്‍ ഹഗും വനിതാ വീല്‍ചെയറില്‍ സാന്ദ്ര ഗ്രാഫും ജേതാക്കളായി.വിജയികൾക്ക് ലക്ഷം ഡോളർ സമ്മാനത്തുക ലഭിച്ചു. മലയാളികൾ ഉൾപ്പെെട പതിനായിരക്കണക്കിന് ആളുകളാണ് മാരത്തണിെൻറ ഭാഗമായത്. ദുബൈ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻറ് മത്താർ അൽ തയർ സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.