ദുബൈ: നൂതനാശയങ്ങൾ െകാണ്ട് ലോകത്തെ ദുബൈ വീണ്ടും വിസ്മയിപ്പിക്കുന്നു. ഇക്കുറി അതൊരു ഭംഗിയേറിയ ഫോണ്ടിെൻറ രൂപത്തിലാണ്. നഗരത്തിെൻറ മൂല്യങ്ങളെല്ലാം ഉൾക്കൊള്ളിച്ച് ഒരു ഫോണ്ട് രൂപപ്പെടുത്തുന്നത് ലോകത്ത് ഇതാദ്യം. നഗരത്തിെൻറ പേരിലെ മൈക്രോസോഫ്റ്റിെൻറ ആദ്യ ഫോണ്ടുമാണ് ^ദുബൈ. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം പ്രകാശിപ്പിച്ച ഇൗ ഫോണ്ടിലായിരിക്കും ഇനി മേൽ ദുബൈ സർക്കാറിെൻറ എല്ലാ ഒൗദ്യോഗിക എഴുത്തുകളും. ഡിജിറ്റൽ ലോകത്ത് ഒന്നാം നിരയിലെത്താനുള്ള മുന്നേറ്റങ്ങളിലെ സുപ്രധാന ചുവടാണ് ദുബൈ ഫോണ്ടിെൻറ അവതരണമെന്ന് ശൈഖ് ഹംദാൻ വ്യക്തമാക്കി.
ദുബൈ ഫോണ്ട് അതിെൻറ സവിശേഷതകൾ കൊണ്ട് ഏറ്റവും പെെട്ടന്ന് ജനകീയമാകുമെന്ന് വിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം സ്മാർട്ട് സാേങ്കതിക വിദ്യയിൽ നമ്മുടെ പ്രാപ്തി ബോധ്യപ്പെടുത്താൻ ഇതു സഹായിക്കുെമന്നും അഭിപ്രായപ്പെട്ടു. സഹിഷ്ണുതയും സന്തോഷവും നിറഞ്ഞ ലോകം പടുക്കാനുള്ള പുത്തനൊരുപകരണമാണ് ഇൗ ഫോണ്ടെന്നും ശൈഖ് ഹംദാൻ പറഞ്ഞു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ ദർശനങ്ങളെ മുൻ നിർത്തി കിരീടാവകാശിയുടെ നിരന്തര പിന്തുണയോടെ തയ്യാറാക്കിയ ദുബൈ ഫോണ്ട് ഡിജിറ്റൽ ലോകത്തെ ദുബൈയുടെ നൂതന മുദ്രയും കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിക്കുന്ന അറിവിെൻറ പാലവുമാണെന്ന് എക്സിക്യുട്ടീവ് കൗൺസിൽ സെക്രട്ടറി ജനറൽ അബ്ദുല്ലാഹ് അബ്ദു റഹ്മാൻ അൽ ശൈബാനി പറഞ്ഞു.
അറബിയിലും ഇംഗ്ലീഷിലുമായി പുറത്തിറക്കിയ ഫോണ്ട് ഇനി 21 ഭാഷകളിൽ കൂടി വ്യാപിപ്പിക്കും. സന്തോഷം, ചടുലത, കരുത്ത്, പരസ്പര ബഹുമാനം, സഹവർത്തിത്തം, പഴമയുടെ ആധികാരികത, സമകാലിക ലോകത്തിെൻറ ആധുനികത, വരും കാലത്തിെൻറ ശുഭപ്രതീക്ഷകൾ എന്നിവ ഫോണ്ടിൽ ഒത്തുചേരുന്നുണ്ട്. ദുബൈ ഫോണ്ട് പ്രോജക്ട് ഡയറക്ടർ അഹ്മദ് അൽ മഹ്രി, മൈേക്രാസോഫ്റ്റ് മീന മേഖലാ പ്രസിഡൻറ് സമർ അബു ലതൈഫ് എന്നിവർ സംസാരിച്ചു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മൈക്രോസോഫ്റ്റ് ഒഫീസ് 365 ഉപഭോക്താക്കൾക്ക് പുതിയ ഫോണ്ട് ലഭ്യമാവും. www.dubaifont.com എന്ന സൈറ്റ് മുഖേന ഡൗൺലോഡ് ചെയ്യാനുമാവും. മോണോടൈപ്പ് എന്ന ആഗോള ഫോണ്ട് രൂപകൽപനാ ഏജൻസിയിലെ ടൈപ്പ് ഡയറക്ടർ ഡോ. നദീൻ ഷഹീനി ആണ് ഫോണ്ടിെൻറ രൂപകൽപനക്ക് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.