ദുബൈ: അറബ് മേഖലയിലെ സിനിമാ ഉത്സാഹങ്ങൾക്ക് ലോക ചലചിത്ര ഭൂപടത്തിൽ സ്ഥാനം നിർണയിച്ചു നൽകിയ ദുബൈ അന്താരാഷ്ട്ര ചലചിത്രോത്സവത്തിെൻറ 14ാം പതിപ്പ് ഡിസംബർ ആറിന് തുടങ്ങും. 51 രാജ്യങ്ങളിൽ നിന്ന് 38 ഭാഷകളിലായി 140 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. 13 ന് മേള കൊടിയിറങ്ങും. മേളയിലേക്ക് വന്‍താര നിര ഒഴുകിയെത്തും. സാറ ജെസിക്ക പാര്‍ക്കര്‍, മോര്‍ഗന്‍ സ്പര്‍ലോക്, അലിഷ ഡിക്സന്‍ എന്നിവര്‍ക്ക് പുറമെ ഇന്ത്യയില്‍ നിന്ന് ഇര്‍ഫാന്‍ ഖാനും സോനം കപൂറും മേളയിലെ റെഡ് കാര്‍പറ്റിലെത്തും. സ്കോട്ട് കൂപറുടെ ഹോസ്റ്റൈല്‍സ് ആണ് ഉദ്ഘാടന ചിത്രം. സ്റ്റാര്‍ വാര്‍സ് പരമ്പരയിലെ ദി ലാസ്റ്റ് ജെഡി ആയിരിക്കും മേളയിലെ സമാപനചിത്രം. മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന മലയാള സിനിമകളുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെങ്കിലും ബോളിവുഡില്‍ നിന്ന് സിനിമകളെത്തുന്നുണ്ട്. മദീനത്തു ജുമൈറ അറീന, വോക്സ് സിനിമ, ജെബിആര്‍ ബീച്ച്, ഗലേറിയ മാള്‍ എന്നിവിടങ്ങളിലാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുക.
ദുബൈ ചലചിത്രോത്സവ ഡയറക്ടർ അബ്ദുല്‍ ഹമീദ് ജുമാ, മസൂദ് അംറാദ അല്‍ അലി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.