ദുബൈ: ഒരു അപകടത്തിെൻറ നടുക്കം വിട്ടുമാറുംമുേമ്പ ദുബൈയെ കണ്ണീരിലാഴ്ത്തി വീണ്ടും വാഹനദുരന്തം. തിങ്കളാഴ്ച രാവിലെ മുഹമ്മദ് ബിൻ സായിദ് റോഡിൽ മിനിബസ് അപകടത്തിൽപെട്ട് എട്ടുപേരാണ് മരിച്ചത്. പരിക്കേറ്റ ആറുപേരുടെ നില ഗുരുതരമാണ്. ബസിലുണ്ടായിരുന്നവരെല്ലാം ഏഷ്യൻ തൊഴിലാളികളാണ്. ഷാർജ റൂട്ടിൽ മിർദിഫ് സിറ്റി സെൻററിനടുത്തായാണ് നിർത്തിയിട്ടിരുന്ന ട്രക്കിനു പിറകിൽ ബസ് ചെന്നിടിച്ചത്. ഡ്രൈവറും 13 യാത്രക്കാരുമാണ് ബസിലുണ്ടായിരുന്നത്. മരിച്ചവരിൽ ആറുപേർ നേപ്പാൾ സ്വദേശികളാണ്.
ഒാരോ ഇന്ത്യൻ, പാകിസ്താൻ സ്വദേശികളുമുണ്ട്. ഗുരുതര പരിക്കേറ്റ അഞ്ച് ഇന്ത്യക്കാരും ഒരു ബംഗ്ലാദേശ് സ്വദേശിയും റാശിദ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ൈഡ്രവറും ഏഴു യാത്രക്കാരും സംഭവസ്ഥലത്തുതന്നെ മരിച്ചു. തിങ്കളാഴ്ച പുലർച്ച 4.54നാണ് അപകടമുണ്ടായതെന്ന് ദുബൈ പൊലീസ് അറിയിച്ചു. ഇന്ത്യക്കാരാണ് മരിച്ചതെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. പേരിലെ സാമ്യം മൂലം നേപ്പാൾ സ്വദേശികളെ ഇന്ത്യക്കാരായി തെറ്റിദ്ധരിക്കുകയായിരുന്നു. മലയാളി സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയുടെ നേതൃത്വത്തിലെ സംഘം റാശിദ് ആശുപത്രിയിലും പൊലീസ് ആസ്ഥാനത്തും സഹായപ്രവർത്തനങ്ങളുമായി സജീവമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.