ഡോ. മനോജ് കെ. രവീന്ദ്രൻ
ഇ.എൻ.ടി സ്പെഷലിസ്റ്റ്
ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്സ്
നഗരത്തിലെ തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞ് അകലെ ശാന്തമായൊരിടത്തു ഹൃദ്യമായ ഗാനങ്ങൾ കേട്ടു വിശ്രമിക്കാൻ ആഗ്രഹിക്കാത്ത ആരും തന്നെയുണ്ടാകില്ല. പ്രകൃതിയുടെയോ അല്ലെങ്കിൽ മനോഹരമായ മറ്റെന്തിെൻറയുമോ ശബ്ദം നിങ്ങളിൽ എത്തുന്നില്ല എങ്കിലോ !!!കേൾവിക്കുറവ് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കാതെ ഒളിഞ്ഞിരിക്കുന്ന ഒന്നു തന്നെയാണ്. നമ്മുടെ പഞ്ചേന്ദ്രിയങ്ങളിൽ ഒന്നായ ചെവിക്ക് മൂന്നു ഭാഗങ്ങളാണുള്ളത്. ബാഹ്യ കർണം, മധ്യ കർണം, ആന്തര കർണം.
നാം കേൾക്കുന്ന ശബ്ദതരംഗങ്ങൾ ബാഹ്യ കർണത്തിലൂടെ കർണപടത്തിൽ എത്തുന്നു. അവിടെ നിന്നും നേരിയ മൂന്നു എല്ലുകളിലൂടെ ഈ തരംഗങ്ങൾ ആന്തരകർണത്തിലെ ഓവൽ വിൻഡോയിലേക്ക് സഞ്ചരിച്ച് അവിടെ നിന്നും കേൾവിയുടെ ഏറ്റവും പ്രധാന ഭാഗമായ കോക്ലിയയിലേക്ക് കടക്കുന്നു. കോക്ലിയയിലെ ചെറു കോശങ്ങളുടെ സഹായത്താൽ ഇത് വൈദ്യുത വികിരണങ്ങളായി മാറുകയും അതു തലച്ചോറിലേക്ക് എത്തുകയുമാണ് ചെയ്യുന്നത്.
കേൾവിക്കുറവ് മൂന്നു തരം:
ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്സ്ഇയർഫോണുകൾ കേൾവിയെ ബാധിക്കുമോ?
കേള്‍വി ശക്തിയെ ഇയര്‍ ഫോണ്‍ ഉപയോഗം ബാധിക്കുമെന്ന് നേരത്തെ തന്നെ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എല്ലായ്പ്പോഴും 60 ഡിബി (ഡെസിബെൽ) ശബ്ദ തീവ്രത നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. പരമാവധി 80 ഡിബി ശബ്ദത്തിൽ ഇയർ ഫോണുകൾ ഉപയോഗിക്കാവുന്നതാണ്. സാധാരണ സംഭാഷണത്തിന് 60 ഡിബി മതിയാകും. അഞ്ചും ആറും മണിക്കൂർ തുടർച്ചയായി ഇയർഫോൺ ഉപയോഗിക്കുന്നത് കേൾവിക്കുറവിന് കാരണമാകും. 10 മിനിറ്റ് നേരം പാട്ടു കേട്ടതിന് ശേഷം അഞ്ച് മിനിറ്റെങ്കിലും ചെവിക്ക് വിശ്രമം നൽകണം. ഉച്ചത്തിൽ പാട്ടു കേൾക്കുന്നത് കേൾവിശക്തി നഷ്ടപ്പെടാൻ ഇടയാക്കും. ഇയർഫോൺ ഉപയോഗം ചെവിയുടെ കനാലില്‍ ഉയർന്ന താപനിലയും ഈർപ്പവും ഉള്ള അന്തരീക്ഷം സൃഷ്ടിക്കുന്നു. ഇത് ബാക്ടീരിയക്കും ഫംഗസിനും അനുയോജ്യമായ പ്രജനന കേന്ദ്രമാണ്. മൃദുവായ ഇയർബഡുകളുള്ള ഇയർഫോൺ തിരഞ്ഞെടുക്കുന്നത് അണുബാധക്കുള്ള സാധ്യത ഒരു പരിധി വരെ കുറയ്ക്കും. ചെവിക്കായം അഥവ ഇയര്‍വാക്സ് നമ്മുടെയെല്ലാം ചെവിയില്‍ ഉണ്ട്. ചെവിയുടെ സംരക്ഷണത്തിനും ശുചിത്വത്തിനും സുഗമമായ പ്രവര്‍ത്തനത്തിനും എല്ലാം ചെവിക്കായം അത്യാവശ്യമായ ഒന്നാണ്. എന്നാൽ, ഇയർഫോണുകളുടെ ഉപയോഗം ഇയർവാക്സ് ചെവിയുടെ ഉള്ളിൽ കഠിനമായി പറ്റിപ്പിടിച്ചിരിക്കാൻ ഇടയാക്കുന്നു. ഇയർഫോണുകൾ പതിവായി വൃത്തിയാക്കേണ്ടത് വളരെ പ്രധാനമാണ്. പൊടി, സൂക്ഷ്മാണുക്കൾ, മറ്റേതെങ്കിലും വസ്തുക്കൾ എന്നിവ ഇയർഫോണിൽ പറ്റിപ്പിടിച്ചിരിക്കുന്നുവെങ്കിൽ അത് വൃത്തിയാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.