ദുബൈ: സുവർണജൂബിലി വർഷത്തിലെത്തിയ യു.എ.ഇക്ക് ആദരവും നന്ദിയും അർപ്പിച്ച് പ്രവാസി യുവാവിെൻറ ഏകാന്ത സാഹസിക യാത്ര. രാജ്യത്തിെൻറ ഒരറ്റം മുതൽ മറ്റേയറ്റം വരെ കാൽനടയായി സഞ്ചരിച്ചാണ് കണ്ണൂർ താഴെചൊവ്വ സ്വദേശിയായ മുഹമ്മദ് ശംസീർ അലി വ്യത്യസ്തമായ നന്ദിപ്രകടനം നടത്തുന്നത്.
നവംബർ ഒന്നിന് സൗദി അതിർത്തിയായ അബൂദബിയിലെ അൽ ഖുവൈഫാത്തിൽ നിന്നാണ് യാത്ര ആരംഭിച്ചത്. തിങ്കളാഴ്ച ഷാർജ-ദുബൈ മേഖലയിൽ എത്തിയ സഞ്ചാരം നിലവിൽ 500 കി. മീറ്ററിലേറെ പിന്നിട്ടു. റാസൽൈഖെമയിലെ ഉയർന്ന പ്രദേശമായ ജബൽജൈസിലാണ് യാത്ര അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. ആകെ 800ഓളം കിലോമീറ്ററാണ് ഇദ്ദേഹം കാൽനടയായി പിന്നിടുന്നത്.
അബൂദബി മുസഫയിലെ അഡ്നോക് പെട്രോൾ പമ്പിൽ ജീവനക്കാരനായിരുന്ന മുഹമ്മദ് ശംസീർ അലി രാത്രിയും പകലുമായാണ് നടക്കുന്നത്. യാത്രക്കിടയിൽ ഭക്ഷണത്തിനും ഉറക്കത്തിനും സൗകര്യം അഡ്നോകിെൻറ പമ്പുകളിൽ ലഭിക്കുന്നുണ്ട്. അഞ്ചുവർഷമായി യു.എ.ഇയിൽ പ്രവാസിയായ ശംസീർ അലി ആദ്യമായാണ് ഇത്തരമൊരു യാത്രക്ക് ഒരുങ്ങുന്നത്.
മുമ്പ് മാരത്തണുകളിലും മറ്റും പങ്കെടുത്ത് പരിചയമുണ്ട്. നാട്ടിലും യു.എ.ഇയിലും മെഡലുകളും നേടിയിട്ടുണ്ട്. ഈ പരിചയമാണ് യാത്രക്ക് ധൈര്യം പകർന്നത്. യു.എ.ഇ നൽകിയ സ്നേഹത്തിനും പരിഗണനക്കും തേൻറതായ നിലയിൽ പകരം നൽകണമെന്ന ആഗ്രഹമാണ് സാഹസികതക്ക് പിന്നിലെന്ന് ശംസീർ അലി 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
താൽക്കാലികമായി ജോലിയിൽ നിന്ന് രാജിവെച്ചാണ് യാത്രക്ക് പുറപ്പെട്ടത്. സഞ്ചാരത്തിന് വിവിധ കോണുകളിൽനിന്ന് പ്രചോദനവും പിന്തുണയും ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ചെറിയ പ്രയാസങ്ങളുണ്ടെങ്കിലും യാത്ര പൂർത്തീകരിക്കാൻ തന്നെയാണ് ഇദ്ദേഹത്തിെൻറ തീരുമാനം. ശംസീറിെൻറ പിതാവും സഹോദരനും യു.എ.ഇയിൽ പ്രവാസികളാണ്. ഭാര്യയും കുഞ്ഞുമടങ്ങുന്ന കുടുംബം നാട്ടിലാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.