ദുബൈ: കോഴിക്കോട് എകരൂല്‍ ഉണ്ണികുളം വള്ളിയോത്ത് കുറുപ്പറുകണ്ടി അബ്ദുല്ലയുടെ മകന്‍ സുബൈര്‍ (35) ദുബൈയിൽ മരിച്ചു. കോവിഡ് ബാധിച്ചതിനെ തുടർന്ന് മൂന്നു മാസമായി ദുബൈയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ടു മാസത്തിനിടെ നടത്തിയ പരിശോധനഫലങ്ങളെല്ലാം നെഗറ്റിവായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് മരണം. ശ്വാസതടസ്സത്തെ തുടര്‍ന്ന്‍ ഏപ്രില്‍ 28ന് ദുബൈ ആസ്റ്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കോവിഡ് പരിശോധനഫലം പോസിറ്റിവ് ആയതിനെ തുടര്‍ന്ന്‍ അമേരിക്കന്‍ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ദുബൈ സോനാപൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കി. ദുബൈയിലുള്ള സഹോദരന്‍ മുനീറിെൻറയും അഷ്‌റഫ് താമരശ്ശേരിയുടെയും നേതൃത്വത്തിലായിരുന്നു ഖബറടക്കം. അമേരിക്കൻ ആശുപത്രിയിലെ ഡോ. ബാലു ഭാസ്കറായിരുന്നു ചികിത്സ സഹായങ്ങൾ ചെയ്തിരുന്നത്. മാതാവ്: സുബൈദ. ഭാര്യ: തഹാന തസ്നി (വാളൂര്‍). മക്കള്‍: മുഹമ്മദ് അസീം, മുഹമ്മദ് ആമിര്‍, ഫൈസാന്‍.
സഹോദരങ്ങള്‍: മുനീര്‍ (ദുബൈ), സഫീര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.