അൽഐൻ: കോവിഡ് ബാധിതർക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്താണ് ബൈജു തെൻറ പെരുന്നാൾ ആഘോഷം ഗംഭീരമാക്കിയത്. എട്ടു വർഷമായി മുടങ്ങാതെ റമദാൻ നോമ്പനുഷ്ഠിക്കുന്നുണ്ട് പാലക്കാട് ഒറ്റപ്പാലം തൃക്കണ്ടിരിയിൽ സ്വദേശി ബൈജു. കോവിഡിനോട് പൊരുതാൻ വിശ്വാസിസമൂഹം നോമ്പുകാലത്തും സേവനപ്രവർത്തനങ്ങളിൽ സജീവമായതാണ് ബൈജുവിനെ ആകർഷിച്ചത്.
യു.എ.ഇയിലെ ഡെലിവറി കമ്പനിയിലെ ജീവനക്കാരനായ ബൈജു എങ്ങനെ നോമ്പുകാരനായി എന്ന ചോദ്യത്തിന് ദാരിദ്ര്യവും കഷ്ടപ്പാടും ചാലിച്ചെഴുതിയ തെൻറ പഴയ ജീവിതകഥയാണ് മറുപടി. അഞ്ചു വർഷത്തെ യു.എ.ഇ ജീവിതവും മൂന്നു വർഷത്തെ സൗദി ജീവിതവും ചെറുപ്പകാലത്തെ അനുഭവങ്ങളുമാണ് ബൈജുവിനെ നോമ്പിനെ കുറിച്ച് ചിന്തിപ്പിച്ചത്. മറ്റ് വീടുകളിൽ ജോലിയെടുത്താണ് അമ്മയും അച്ഛനും കുടുംബം േപാറ്റിയിരുന്നത്. ഇവരോടൊപ്പമുള്ള യാത്രയിൽ മുസ്ലിം വീടുകളിൽ നിന്നുണ്ടായ അനുഭവമാണ് ബൈജുവിനെയും നോെമ്പടുക്കാൻ പ്രേരിപ്പിച്ചത്. ഇത്തവണയും 30 നോമ്പ് പൂർത്തീകരിച്ച ബൈജുവിന് ദുരന്തകാലത്ത് എങ്ങനെ പെരുന്നാൾ ആഘോഷിക്കണം എന്ന കാര്യത്തിൽ വ്യക്തമായ കാഴ്ചപ്പാടുണ്ട്.
അതുകൊണ്ടാണ് പെരുന്നാൾ ദിനം കോവിഡ് രോഗികൾക്കായി മാറ്റിവച്ചത്. അൽഐനിലെ അശരണരായ നിരവധി രോഗികൾക്ക് ഇത്തവണ പെരുന്നാൾ വിരുന്ന് ബൈജുവിെൻറ വകയായിരുന്നു. ഭക്ഷണം പ്രത്യേകം പാക്ക് ചെയ്ത് ആശുപത്രികളിലും മുറികളിലും ക്വാറൻറീനിൽ കഴിയുന്നവർക്ക് അദ്ദേഹം തന്നെ നേരിട്ട് എത്തിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ടീം ഇഫ്താർ നടത്തിയ ഇഫ്താർ പ്രവർത്തനങ്ങളിലും മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാകാറുള്ള ബൈജു അൽ ഐനിലെ കായിക രംഗത്തും ശ്രദ്ധേയനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.