ദുബൈ: മൂന്നു മാസമായി ആരവങ്ങൾ നിലച്ച ഗാലറികളുടെ നിശ്ശബ്ദത ഭേദിക്കാൻ ആലോചന യോഗവുമായി ദുബൈ സ്പോർട്സ് കൗൺസിൽ. ദുബൈ അൽനാസർ സ്റ്റേഡിയത്തിലാണ് സ്പോർട്സ് കൗൺസിലും ദുബൈ പൊലീസും ചേർന്ന് ഫോറം സംഘടിപ്പിച്ചത്. വിർച്വൽ യോഗങ്ങൾക്ക് വിടനൽകി ഒരുമിച്ചിരുന്ന് സംസാരിക്കാൻ സമയമായെന്ന സൂചന നൽകിയാണ് അധികൃതർ ഒാഫ്ലൈനായി ഫോറം സംഘടിപ്പിച്ചത്. മുൻ സ്പാനിഷ് താരം മൈക്കൽ സൽഗാദോ ഉൾെപടെയുള്ള പ്രമുഖർ പെങ്കടുത്ത യോഗത്തിൽ കാണികളെ സ്റ്റേഡിയത്തിലെത്തിക്കാനുള്ള ആശയങ്ങൾ പങ്കുവെച്ചു. കോവിഡ് മുൻകരുതലെടുത്ത് സാമൂഹിക അകലം പാലിച്ചായിരുന്നു ഫോറം. കായിക മത്സരങ്ങൾ തുടങ്ങിയ വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ അനുഭവങ്ങൾ പങ്കുവെച്ചു. സ്റ്റേഡിയങ്ങളുടെ ശേഷിയുടെ മൂന്നിൽ ഒന്ന് കാണികളെ ഉൾപെടുത്തി മത്സരങ്ങൾ നടത്തണമെന്ന് പ്രതിനിധികൾ അഭിപ്രായപ്പെട്ടു. നാല് സീറ്റുകളുെട ഇടയിട്ട് ഒാരോ കാണികളെയും ഇരുത്തണം. ഒഴിവുവരുന്ന സീറ്റുകളിൽ പേപ്പർ കൊണ്ട് കാണികളുടെ കട്ടൗട്ട് സ്ഥാപിച്ചാൽ ടെലിവിഷൻ പ്രേക്ഷകർക്ക് മികച്ച കാഴ്ചാനുഭവം ഉണ്ടാകും.
പ്രാദേശിക ബിസിനസുകാർക്ക് സൗജന്യമായി പരസ്യം ചെയ്യാനുള്ള അവസരം നൽകുന്നത് വ്യവസായ മേഖലക്ക് കുതിപ്പേകും. മത്സരത്തിന് 48 മണിക്കൂർ മുൻപ് സ്റ്റേഡിയവും പരിസരവും അണുമുക്തമാക്കണം. കാണികൾ, താരങ്ങൾ, മീഡിയ, ജീവനക്കാർ എന്നിങ്ങനെ നാല് സോണുകളായി തരം തിരിക്കണമെന്നും നിർദേശങ്ങൾ ഉയർന്നു.
ഹംഗറിയിലെ ഫുട്ബാൾ ലീഗ്, പോളിഷ് ലീഗ്, ന്യൂസിലൻഡിലെ റഗ്ബി ചാമ്പ്യൻഷിപ് തുടങ്ങിയ ടൂർണമെൻറുകളുടെ സംഘാടകർ അനുഭവങ്ങൾ പങ്കുവെച്ചു. അതേസമയം, പ്രഖ്യാപനം നടത്താനല്ല ഇൗ ഫോറമെന്നും കാണികളെ സുരക്ഷിതമായി സ്റ്റേഡിയങ്ങളിൽ തിരിച്ചെത്തിക്കുന്നതിനെ കുറിച്ച് ആലോചിക്കാനാണിതെന്നും ദുബൈ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജനറൽ സഇൗദ് ഹറെബ് പറഞ്ഞു. ഗാലറികൾ എന്നു മുതൽ തുറക്കുമെന്ന് പറയാൻ കൃത്യമായി പറയാൻ കഴിയില്ല. അതിന് ചിലപ്പോൾ മാസങ്ങളെടുത്തേക്കാം, ചിലപ്പോൾ ഉടൻ സംഭവിച്ചേക്കാം. സാമ്പത്തികമായ ഉണർവിന് കായികമേഖലയുടെ സംഭാവന വലുതാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡിൽനിന്ന് ദുബൈ അതിവേഗം കരകയറുകയാണെന്നും കാണികൾക്ക് സുരക്ഷയൊരുക്കാൻ പൊലീസ് മുന്നിലുണ്ടാവുമെന്നും സുരക്ഷ സേന ഡയറക്ടർ അബ്ദുല്ല അൽ ഗൈതി പറഞ്ഞു. യു.എ.ഇയിലെ പ്രമുഖ ക്ലബുകളായ അൽ നാസർ, ഷബാബ് അൽ അഹ്ലി, അൽ വാസൽ, ഹത്ത തുടങ്ങിയ ക്ലബുകളുടെ പ്രതിനിധികളും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.