അബൂദബി: തട്ടിപ്പിനിരയായ യുവാവിന് നഷ്ടപരിഹാരമടക്കം 6,61,034 ദിര്‍ഹം നല്കാന് ഉത്തരവിട്ട് അബൂദബി ഫാമിലി ആന്‍ഡ് സിവില്‍ കോടതി. തട്ടിപ്പ് നടത്തിയ പ്രതികളെ മൂന്നുമാസത്തെ തടവുശിക്ഷ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് നാടുകടത്താനും കോടതി ഉത്തരവിട്ടു. 6,31,034 ദിര്‍ഹമാണ് പ്രതികള്‍ യുവാവില്‍ നിന്ന് അപഹരിച്ചത്.ഈ പണവും നഷ്ടപരിഹാരമായി 30,000 ദിര്‍ഹവും നല്‍കാനാണ് കോടതി പ്രതികള്‍ക്ക് നിര്‍ദേശം നല്‍കിയത്. ക്രിമിനല്‍ കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയിരുന്നു. ഇതിനു ശേഷമാണ് സിവില്‍ കേസ് ഫയല്‍ ചെയ്തത്.
കോടതിയില്‍ ഹാജരാവാത്ത പ്രതികൾ കുറ്റം ചെയ്തതായി ക്രിമിനല്‍ കോടതി നേരത്തേ കണ്ടെത്തിയിരുന്നു. ഇതിനു ശേഷമാണ് പരാതിക്കാരന് തന്റെ മോഷണം പോയ പണവും നഷ്ടപരിഹാരമായി 50,000 ദിര്‍ഹവും ഈടാക്കി നല്‍കണമെന്നും ആവശ്യപ്പെട്ട് സിവില്‍ കേസ് ഫയല്‍ ചെയ്തത്. പരാതിക്കാരന് സമര്‍പ്പിച്ച തെളിവുകള്‍ പരിശോധിച്ചു ബോധ്യപ്പെട്ട കോടതി പണം തിരികെ നല്കാന് പ്രതിഭാഗത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു. നഷ്ടപരിഹാരത്തുക 30,000 ദിര്‍ഹം മതിയായതാണെന്നും കോടതി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.