ഷാർജ: ഏവരുടെയും മനസിൽ ഒരൊറ്റ ചിന്തമാത്രമായിരുന്നു. നല്ലൊരു കേരളം. എല്ലാ മേഖലകളിലും ലോകത്തിന് മാതൃകയാവുന്ന, വരും തലമുറക്ക് അഭിമാനപൂർവം ചവിട്ടിനിൽക്കാൻ കരുത്തു നൽകുന്ന മലയാള മണ്ണ്. പതിറ്റാണ്ടുകളായി നാടും വീടും വിട്ട് പ്രവാസം താണ്ടുേമ്പാൾ ഒാരോ മലയാളിയും മനസിൽ സൂക്ഷിക്കുന്നത് ആ സ്വപ്നം മാത്രമാണ്.
ഗൾഫ് ലോകത്തെ ഏറ്റവും വലിയ ഇന്ത്യൻ സംഗമമായ കമോൺ കേരളയുടെ ഉദ്ഘാടന വേദിയിൽ കേരള മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ അവർ ഒരുമിച്ചു ചേർന്നതും അതിനുവേണ്ടിയുള്ള ശപഥം പുതുക്കാൻ. പ്രളയദുരിതാശ്വാസ പ്രയത്നങ്ങൾക്ക് കരുത്തു പകർന്ന പ്രവാസി സമൂഹത്തിെൻറ പ്രതിനിധികളായ പ്രമുഖ പ്രവാസി സംഘടനാ പ്രതിനിധികളെല്ലാം നേതൃത്വത്തിൽ നടത്തിയ പ്രതിജ്ഞ എക്സ്പോ സെൻറററിൽ ഒത്തുകൂടിയ പതിനായിരങ്ങൾ ഏറ്റുചൊല്ലി.
നമ്മുടെ നാടിനെ ശാന്തി സമാധാന പൂർവം മുന്നോട്ടു നയിക്കുവാനുള്ള എല്ലാ പ്രയത്നങ്ങളിലും സഹകരിക്കുമെന്നും പ്രളയ കാലത്ത് എന്ന പോലെ ഏത് പ്രതിസന്ധി ഘട്ടത്തിലും നമ്മൾ തോളോട് തോൾ ചേർന്ന് മുന്നേറുമെന്നും എല്ലാ അർത്ഥത്തിലും കേരളത്തെ മുന്നിലെത്തിക്കാൻ നമുക്ക് ഒറ്റക്കെട്ടായി പരിശ്രമിക്കാമെന്നുമുള്ള പ്രതിജ്ഞയാണ് മുഴങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.