ഷാർജ: കേരളത്തിെൻറ സംരംഭങ്ങൾക്കും ഉൽപന്നങ്ങൾക്കും ആഗോളവിപണിയുടെ ഹൃദയം കീഴട ക്കാനുള്ള കെൽപ്പുണ്ടെന്ന ആവേശം പകർന്ന് കമോൺ കേരള ബിസിനസ് കോൺക്ലേവ്. അതിജീവി ക്കുന്ന കേരളത്തിനുവേണ്ടി വ്യത്യാസങ്ങളെല്ലാം മാറ്റിവെച്ച് ഒന്നിക്കുക എന്നസന്ദേശം ഉ ദ്ഘോഷിച്ചായിരുന്നു കോൺക്ലേവിെൻറ തുടക്കം. വാർത്തകൾ കൈമാറുക എന്ന ദൗത്യത്തിലുപ രിയായി കേരളത്തിെൻറ പുനർനിർമാണത്തിലും ക്രിയാത്മകമായ ഇടപെടൽ നടത്താൻ മുന്നി ട്ടിറങ്ങിയ മാധ്യമത്തിന് അഭിനന്ദനങ്ങളറിയിച്ച് ഉദ്ഘാടനപ്രസംഗം ആരംഭിച്ച മുഖ് യമന്ത്രി പിണറായി വിജയൻ കേരളം അതിജീവിക്കുമെന്നതിൽ സംശയംവേണ്ടെന്ന കൃത്യമായ ഉറപ ്പുനൽകി.
യുവജനങ്ങൾക്ക് നാട്ടിൽത്തന്നെ സുസ്ഥിര ജീവിതോപാധി ഒരുക്കുന്നതിൽ മു ൻഗണന നൽകുമെന്നും ഉപഭോക്തൃ സംസ്ഥാനമായ കേരളം ഉൽപാദക സംസ്ഥാനമായി മാറുമെന ്നും നമ്മുടെ ഉൽപന്നങ്ങൾ ആഗോളവിപണിയിൽ മുന്നേറുമെന്നും അദ്ദേഹം വ്യക്തമാക്കി. അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും ഇന്ത്യയുടെയും കേരളത്തിെൻറയും വികസന കാര്യത്തിൽ നമ്മൾ ഒന്നാണെന്ന മുൻ വ്യവസായമന്ത്രികൂടിയായ പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയുടെ പ്രഖ്യാപനത്തെ ബിസിനസ് സമൂഹവും സദസ്സും ഒരുപോലെ സ്വീകരിച്ചു.
വിവിധ രാഷ്ട്രീയ നിലപാടുകളുള്ളവർക്കും അഭിപ്രായവ്യത്യാസങ്ങളുള്ള സംഘടന നേതാക്കൾക്കും ഒരേവേദിയിൽ കേരളത്തിനായി ഒന്നിച്ചുനിൽക്കാനാകുമെന്ന് കമോൺ കേരള തെളിയിച്ചുവെന്നായിരുന്നു വ്യവസായ പ്രമുഖനും ലുലു ഗ്രൂപ്പ് ഇൻറർനാഷനൽ മേധാവിയുമായ എം.എ. യൂസുഫലിയുടെ സന്തോഷപ്രകടനം. വ്യവസായ വളർച്ചയെ തടസ്സപ്പെടുത്തുന്ന അനാവശ്യ വാശികളും ഹർത്താലുകളും നാടിനെ പിന്നോട്ടടിക്കുമെന്നും അത്തരം നടപടികൾക്കെതിരെ ഒരുമിച്ചു നീങ്ങണമെന്നും അദ്ദേഹം ഒാർമപ്പെടുത്തി. നൂറുകണക്കിന് സംരംഭകരും വാണിജ്യപ്രതിനിധികളുമാണ് ബിസിനസ് കോൺക്ലേവിൽ സംബന്ധിക്കാനെത്തിയത്. ആഗോളവിപണിയിൽ കാലൂന്നാൻ ആഗ്രഹിക്കുന്ന സംരംഭകർക്കും ഉൽപാദകർക്കും, റീെട്ടയിൽ രംഗത്തെ അതികായരായ ലുലു ഗ്രൂപ്പിെൻറ മുതിർന്ന എക്സിക്യൂട്ടിവുകൾ മികച്ച പാഠശാലയൊരുക്കി.
ഗൾഫ് മേഖലയിലെ മുൻനിര വിതരണക്കാരായ ജലീൽ ട്രേഡിങ് എക്സിക്യൂട്ടിവുകൾ ലോക വിപണിയിലെ സാധ്യതകൾ വിവരിച്ചു. യു.എ.ഇയിൽ വ്യവസായങ്ങൾ ആരംഭിക്കുന്നവർ ശ്രദ്ധിക്കേണ്ട വിവിധ വശങ്ങൾ അഡ്വ. പി.വി ഷഹീൻ, നബീൽ, ജമാദ് ഉസ്മാൻ എന്നിവർ ബിസിനസ് ക്ലിനിക്കിൽ വിശദീകരിച്ചു. കേരളത്തിൽ നിന്നാരംഭിച്ച് ലോകമാകെ പന്തലിച്ച ഹോട്ട്പാക് എം.ഡി പി.ബി.അബ്ദുൽ ജബ്ബാർ, വീഗാർഡ് സി.ഇ.ഒയും ചെയർമാനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, അൽമദീന ഗ്രൂപ്പ് എം.ഡി അബ്ദുല്ല പൊയിൽ തുടങ്ങിയ സംരംഭകരുടെ പോരാട്ടത്തിെൻറയും വിജയത്തിെൻറയും കഥകൾ ആവേശം പകരുന്നതായിരുന്നു. കേരളത്തിെൻറ സ്വന്തം സമുദ്രോൽപന്നങ്ങളുെട സാധ്യതകൾ വിശദീകരിച്ചാണ് കെ.എസ്.സി.എ.ഡി.സി മാനേജിങ് ഡയറക്ടർ ഷേക് പരീത് െഎ.എ.എസ് സംസാരിച്ചത്. കേരളത്തിൽനിന്നും യു.എ.ഇയിൽ നിന്നുമുള്ള ടൂർ ഒാപ്പറേറ്റർമാരുെട വാണിജ്യ ചർച്ചകൾക്കും കോൺക്ലേവ് വേദിയായി.
കേരളത്തിെൻറ ഭാവി വിനോദസഞ്ചാരത്തിൽ അധിഷ്ഠിതം –കടകംപള്ളി
ഷാർജ: ജനസാന്ദ്രത വളരെ കൂടി പട്ടണവത്കരണം നടന്ന സംസ്ഥാനമെന്ന നിലയിൽ കേരളത്തിെൻറ ഭാവി വിനോദസഞ്ചാര വ്യവസായത്തിൽ അധിഷ്ഠിതമാണെന്ന് കേരള വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വിനോദസഞ്ചാര മേഖലയുടെ വികസനത്തിന് വേണ്ടിയുള്ള വിവിധ പദ്ധതികൾ സർക്കാർ നടത്തിവരികയാണ്. മലബാറിൽ വിനോദസഞ്ചാര വികസനത്തിന് വലിയ സാധ്യതയുണ്ട്.
മലബാറിലെ എട്ട് നദികളെ ബന്ധിപ്പിച്ചുള്ള നദീയാത്ര പദ്ധതി നടപ്പാക്കാനുള്ള നടപടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. വിനോദ സഞ്ചാരികൾക്ക് മലബാറിനെ തൊട്ടറിയാൻ ഇതുവഴി സാധിക്കും. 2021 ആകുേമ്പാഴേക്ക് കോവളം-ബേക്കൽ ദേശീയ ജലപാത നടപ്പാക്കുന്നതിനുള്ള നടപടികളായിട്ടുണ്ട്്. സർക്കാറിെൻറ അഭിമാന പദ്ധതിയായ ദേശീയ ജലപാത നടപ്പാക്കുന്നതിൽ ഒരു വിട്ടുവീഴ്ചക്കും സർക്കാർ തയാറല്ല.
കേരളത്തിൽ നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ചെടുക്കാൻ സാധിച്ചിട്ടുണ്ട്. കേരളത്തിെൻറ വിനോദസഞ്ചാര മേഖലയിൽ ഗൾഫിൽനിന്ന് ഉൾപ്പെടെയുള്ള പ്രവാസികൾ നിക്ഷേപം നടത്തുന്നുണ്ട്. ജഢായു പാറ പദ്ധതി ഇതിൽ പ്രധാനമാണ്. വലിയ വിജയത്തിലേക്ക് കുതിക്കുന്ന പദ്ധതിയാണിതെന്നും കടകംപള്ളി പറഞ്ഞു.
അവാർഡിനർഹരായത് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർ
ഷാർജ: ഇൗസ്റ്റേൺ ഭൂമിക ഇൻഡോ അറബ് വിമൺ എക്സലൻസ് അവാർഡിനർഹരായ മഹിളകൾ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർ. ദുബൈയെ കൂടുതൽ ആകർഷകമായ റിയൽ എസ്റ്റേറ്റ് നിക്ഷേപ കേന്ദ്രമാക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചാണ് മാജിദ അലി റാഷിദ് ഏറ്റവും സ്വാധീനമുള്ള അറബ് വനിതകളുടെ പട്ടികയിലും ഇടംപിടിച്ചത്.
അറബ് ലോകത്തെ ഏറ്റവും ശ്രദ്ധേയരായ ചലച്ചിത്ര പ്രവർത്തകരിൽ പ്രധാനിയായ നൈല അൽ ഖാജ ദുബൈയിലെ ആദ്യ ഫിലിംക്ലബായ ദ സീനിെൻറ സ്ഥാപകയുമാണ്. ദുബൈ ടൂറിസത്തെ കൂടുതൽ ജനകീയമാക്കാൻ നടത്തിയ പരിശ്രമങ്ങളാണ് ശൈഖ അൽ മുത്തവയെ പുരസ്കാരത്തിന് അർഹയാക്കിയത്. െഎ.എസ്.ആർ.ഒ ബംഗളൂരു കേന്ദ്രത്തിലെ സീനിയർ സയൻറിസ്റ്റായ നന്ദിനി ഹരിനാഥ് നിലവിൽ റിസോഴ്സാറ്റ് 2എ മിഷൻ ഡയറക്ടറാണ്.
സാമൂഹിക പ്രതിബദ്ധതയിലൂന്നിയ സംരംഭകത്വമാണ് ഷബാന ഫൈസലിെൻറ മികവ്. നടക്കാവ് ഗവൺമെൻറ് സ്കൂൾ ആധുനികവത്കരണത്തിലൂടെ പൊതുവിദ്യാഭ്യാസ പുനരുജ്ജീവനത്തിന് കരുത്തുപകർന്ന ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷെൻറ ഉപാധ്യക്ഷയായ ഷബാന ഇപ്പോൾ പ്രളയദുരിതാശ്വാസത്തിനായി നൂറു വീടുകൾ നിർമിച്ചുനൽകുന്ന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.