കുറഞ്ഞ നിരക്കിൽ പ്രസവം; മടങ്ങാൻ കഴിയാത്ത പ്രവാസികൾക്ക് ആസ്റ്ററിെൻറ കൈത്താങ്ങ്

ദുബൈ: ഇന്ത്യയിലെ കോവിഡ് വ്യാപനവും യാത്രാവിലക്കും മൂലം പ്രസവം യു.എ.ഇയിലാക്കുകയാണ് നല്ലൊരു ശതമാനം പ്രവാസികളും.അപ്രതീക്ഷിതവും പ്രവചനാതീതവുമായ കാലത്ത് നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ യു.എ.ഇയിൽ തുടരുന്ന ഗർഭിണികൾക്ക് അത്യാധുനിക സൗകര്യത്തോടെ കുറഞ്ഞ ചെലവിൽ പ്രസവത്തിന് അവസരമൊരുക്കുകയാണ് ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ. ജൂൺ 23 മുതൽ ആഗസ്റ്റ് 23 വരെയാണ് പാക്കേജിന്റെ കാലാവധി.

നാട്ടിലെത്താൻ കഴിയാത്തവർക്ക് കൈത്താങ്ങാകാനാണ് ആസ്റ്റർ ഓഫർ പ്രഖ്യാപിച്ചത്.നോർമൽ ഡെലിവറി പാക്കേജ് 5950 ദിർഹമാണ്. നവജാത ശിശു പരിചരണ ക്ലാസുകളും ആധുനിക സൗകര്യവും ഉൾപ്പെട്ട പാക്കേജാണിത്. സിസേറിയൻ ഉൾപ്പെടുന്ന പാക്കേജ് നിരക്ക് 9950 ദിർഹമായി ചുരുക്കി.

ഗർഭകാലം തുടങ്ങുന്നത് മുതൽ ഡെലിവറി വരെയുള്ള കൺസൽട്ടേഷനും ടെസ്റ്റുകളും ഉൾപ്പെട്ട ആൻറിനൻറൽ പാക്കേജ് 2990 ദിർഹമിനാണ് നൽകുന്നത്. ആൻറിനൻറൽ പാക്കേജും നോർമൽ ഡെലിവറിയും ചേർത്ത് 8500 ദിർഹമിന് ലഭിക്കും. ഇതുവഴി, ഗർഭകാലം മുതൽ പ്രസവം വരെ വിദഗ്ധ ഡോക്ടർമാരുടെ കൺസൽട്ടേഷനും പരിചരണവും ചികിത്സയും ലഭിക്കും. യു.എ.ഇയിലുടനീളമുള്ള ആസ്റ്റർ ക്ലിനിക്കുകളിൽ ആൻറിനൻറൽ പാക്കേജ് വഴിയുള്ള സേവനം ലഭിക്കും. പ്രസവം കഴിഞ്ഞ് ആശുപത്രി വിടുന്നവർക്ക് സമ്മാനങ്ങളുമായി മടങ്ങാം.

ആസ്റ്റർ ഫാർമസികളിൽ മരുന്നുകൾക്കും മറ്റ് ഉൽപന്നങ്ങൾക്കും കിഴിവും നൽകും. നവജാത ശിശുവിനും മാതാവിനും പരിചരണം നൽകുന്ന ക്ലാസുകളും ആസ്റ്റർ നർച്ചർ വഴി സൗജന്യമായി ലഭിക്കും.

ഇന്ത്യയിൽ കോവിഡ് രൂക്ഷമായതോടെ പലരും പ്രസവം യു.എ.ഇയിൽ തന്നെ നടത്താനാണ് ശ്രമിക്കുന്നത്. എന്നാൽ, ഇൻഷുറൻസില്ലാത്തതും ഉയർന്ന ചികിത്സ ചെലവുമാണ് ഇവരെ പിന്തിരിപ്പിക്കുന്നത്. ഇത്തരക്കാർക്ക് സഹായമൊരുക്കാനാണ് ആസ്റ്റർ ഗ്രൂപ്പ് ഇളവുകൾ പ്രഖ്യാപിച്ചത്.

ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് യാത്രവിലക്കുള്ളതിനാൽ നാട്ടിലെത്തിയാൽ സമയത്തിന് തിരിച്ചെത്താൻ കഴിയുമോ എന്ന ആശങ്കയും പ്രവാസികൾക്കുണ്ട്. പാക്കേജുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം: 0549908714, 0558314822 (ആസ്റ്റർ നർചർ), 044400500 (കോൾ സെൻറർ).

Tags:    
News Summary - Cheap childbirth; Aste risk support for expatriates unable to return

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.