ദുബൈ: അപകടകരമായ രീതിയിൽ അശ്രദ്ധയോടെ വാഹനമോടിച്ച കാർ ഡ്രൈവറെ ദുബൈ പൊലീസ് പിടികൂടി. ഏഷ്യൻ ഡ്രൈവറാണ് പിടിയിലായത്. വാഹനം കസ്റ്റഡിയിലെടുത്തതായും ദുബൈ പൊലീസ് അറിയിച്ചു. വാഹനം തിരികെ കിട്ടാൻ 50,000 ദിർഹം പിഴ നൽകേണ്ടി വരും. പെട്ടെന്നുള്ള ലൈൻ മാറ്റം, വാഹനങ്ങൾ തമ്മിൽ നിശ്ചിത അകലം പാലിക്കാതിരിക്കൽ, റോഡ് ഷോൾഡർ വഴി ഓവർടേക്കിങ് തുടങ്ങിയ നിയമലംഘനങ്ങളാണ് പ്രതി നടത്തിയത്.
ഇത്തരം നടപടികൾ ഏറ്റവും വലിയ ട്രാഫിക് നിയമലംഘനങ്ങളാണെന്നും മറ്റ് ഡ്രൈവർമാരെ ഇത്തരം നടപടികൾ ആശയക്കുഴപ്പത്തിലാക്കുകയും കൂട്ടിയിടിയിൽ ഒഴിവാക്കാനുള്ള മതിയായ സമയം അവർ ലഭിക്കില്ലെന്നും ജനറൽ ഡിപാർട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമ സലിം ബിൻ സുവൈദാൻ പറഞ്ഞു. പ്രത്യേകിച്ച് അതിവേഗ ഹൈവേകളിൽ വലിയ അപകടങ്ങൾക്കും ഗുരുതരമായി പരിക്കേൽക്കാനും മരണത്തിനും ഇത്തരം സ്വഭാവങ്ങൾ കാരണമാകും. അടിയന്തര വാഹനങ്ങൾ, ആംബുലൻസുകൾ, സിവിൽ ഡിഫൻസ് വാഹനങ്ങൾ എന്നിവക്ക് മാത്രം പോകാൻ അനുമതിയുള്ള റോഡ് ഷോൾഡറിലൂടെയുള്ള ഓവർടേക്കിങ് വലിയ നിയമലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.