ദുബൈ: വേറിട്ട അധ്യാപന രീതിയിലൂടെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെയും അധ്യാപകരുടെയും പ്രിയ പഠനരീതിയായി മാറിയ ബൈജൂസ് ലേണിങ് ആപ്പ് ഇനി ഗൾഫ് മേഖലയിലും സാന്നിധ്യമറിയിക്കും. ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കൻബർഗിനെപ്പോലും വിസ്മയിപ്പിച്ച ഇൗ കേരളാ ബ്രാൻറിന് ഇതിനകം തന്നെ ഗൾഫ് മേഖലയിൽ നിന്ന് ലഭിച്ചുവരുന്ന മികച്ച പ്രതികരണങ്ങളെ തുടർന്നാണ് പുതിയ ചുവടുവെപ്പ്.
അധ്യാപകൻ നേരിട്ട് പഠിപ്പിക്കുന്ന രീതിയിലുള്ള ആപ്പ് പുറത്തിറക്കി രണ്ടു വർഷത്തിനിടെ 1.20 കോടിയിലേറെ വിദ്യാർഥികളാണ് ആപ്പ് ഡൗൺലോഡ് ചെയ്തതെന്നും ഇതിൽ 30 ശതമാനം പേർ ഇന്ത്യക്ക് പുറന്നു നിന്നുള്ളവരാണെന്നും സ്ഥാപനും സി.ഇ.ഒയുമായ കണ്ണൂർ സ്വദേശി ബൈജു രവീന്ദ്രൻ ദുബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്മാർട്ട്ഫോണുകളുമായി കുട്ടികൾക്കുള്ള അടുപ്പം ഗുണകരമായ രീതിയിൽ ഉപയോഗപ്പെടുത്തുന്നു എന്നതാണ് ആപ്പിെൻറ ഏറ്റവും വലിയ വിജയം. ദൃശ്യങ്ങളുടെ പിന്തുണയോടെ കണക്കും സയൻസും മറ്റും പഠിക്കുന്നത് കൂടുതൽ എളുപ്പത്തിൽ ഗ്രഹിക്കാൻ അവർക്ക് സഹായകമാവുന്നു.
ഒാരോ വിദ്യാർഥിയുടെയും പഠന നിലവാരം വിലയിരുത്തി പ്രത്യേക പരിഗണന വേണ്ട വിഷയങ്ങളും പാഠഭാഗങ്ങളും കണ്ടെത്തി കൂടുതൽ പരിശീലനം നൽകാനുള്ള സംവിധാനവും ആപ്പിലുണ്ട്. ജി.സി.സി രാജ്യങ്ങളിൽ നിന്ന് ഇതിനകം മൂന്നു ലക്ഷം കുട്ടികളാണ് ആപ്പ് ഉപയോഗം ആരംഭിച്ചത്്. ഇതിൽ 40 ശതമാനം പേരും യു.എ.ഇയിലാണ്.
നാലു മുതൽ 12 വരെ ഗ്രേഡുകളിലെ വിദ്യാർഥികൾക്ക് സയൻസും കണക്കും പഠിക്കുന്നത് ഏെറ എളുപ്പമാക്കാൻ ആപ്പിന് കഴിഞ്ഞിട്ടുണ്ട്്. വൈകാതെ കൂടുതൽ വിഷയങ്ങളിൽ അറബി ഭാഷയിൽ ആപ്പ് പുറത്തിറക്കുമെന്നും ബൈജു പറഞ്ഞു. ഫേസ്ബുക്കിനു പുറമെ ടൈംസ് ഇൻറർനെറ്റ് ഇൻറർനാഷനൽ ഫിനാൻസ് കോർപറേഷൻ ഉൾപ്പെടെ നിരവധി വൻകിട സ്ഥാപനങ്ങളും ഇൗ സംരംഭത്തിൽ മുതൽമുടക്കിയിട്ടുണ്ട്. 20കോടി ഡോളറാണ് ഇതിനകം ബൈജൂസ് ആപ്പിെല നിക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.