അൽെഎൻ: യു.എ.ഇയിലെ കായിക േപ്രമികളുടെ ശ്രദ്ധേയ ഉത്സവമായ ബ്ലൂസ്റ്റാർ കായികമേളയുടെ 22ാം അധ്യായത്തിനും ബ്ലൂസ്റ്റാർ രജതജൂബിലിക്കും വർണ മനോഹരമായ സമാപ്തി. അന്താരാഷ്ട്ര ഫുട്ബാൾ താരം യു. ഷറഫലി മുഖ്യാതിഥിയായി പെങ്കടുത്ത മേള ബിൻഹാം ഗ്രൂപ് വൈസ് ചെയർമാൻ ശൈഖ് ഡോ. മുഹമ്മദ് മുസല്ലം ബിൻഹാം ഉദ്ഘാടനം ചെയ്തു. യു.എ.ഇ യുടെ ഏഴു പ്രവിശ്യകളെ സൂചിപ്പിച്ച് ഏഴു വെള്ളരിപ്രാവുകളും, 48ാമത് ദേശീയദിനത്തെ പ്രതീകവത്കരിച്ച് 48 വർണ ബലൂണുകളും പറത്തിയതിനു പിന്നാലെ മുഖ്യാതിഥി ദീപശിഖ കൊളുത്തി.
മെഹമൂദ് അൽ ഹാർത്തി, ഖാലിദ് അബ്ദുൽ ഖസേബ് അൽ യൂസഫി, ഡോ. മുഹമ്മദ് ഹമദ് അൽ ഹാരേബ് അൽ കുവൈത്തി, ജിമ്മി (ടി.വി.എൻ. കുട്ടി), അർഷാദ് ഷറീഫ് (അൽെഎൻ ജൂനിയേഴ്സ് സ്കൂൾ), ഡോ. മൊയ്തീൻ (ചെയർമാൻ, ഇന്ത്യൻ സ്കൂൾ), ഉണ്ണീൻ പൊന്നേത്ത്, ബ്ലൂസ്റ്റാർ പ്രസിഡൻറ് തുളസീദാസ്, ജന. സെക്രട്ടറി ജാബിർ ബീരാൻ, വനിതാ വിഭാഗം ചെയർമാൻ റൂബി ആനന്ദ് തുടങ്ങിയവർ ആശംസയർപ്പിച്ചു. നിരവധി യു.എ.ഇ പ്രമുഖരും സാമൂഹിക നായകരും സംബന്ധിച്ചു. മാർച്ച്പാസ്റ്റിൽ നിരവധി ടീമുകളും സ്കൂളുകളും പങ്കെടുത്തു.
ജൂനിയർ വിഭാഗം ആൺകുട്ടികളിൽ അലി ജാവേദും പെൺകുട്ടികളിൽ ഫാത്തിമ സഹറയും ചാമ്പ്യൻ പട്ടം നേടിയപ്പോൾ ഇൻറർ വിഭാഗത്തിൽ മുഹമ്മദ് അബീദും മറിയം വാലിയും ചാമ്പ്യന്മാരായി. സീനിയർ വിഭാഗത്തിൽ മുഹമ്മദ് റസിനും വീണ വിനോദും ചാമ്പ്യൻ പട്ടമണിഞ്ഞപ്പോൾ സൂപ്പർ സീനിയർ വിഭാഗത്തിൽ മുഹമ്മദ് താഹയും ശിവാനിയും ചാമ്പ്യന്മാരായി. ഫുട്ബാൾ മത്സരങ്ങളിൽ അൽഐൻ മലയാളിസമാജം ഒന്നാം സ്ഥാനത്തെത്തിയപ്പോൾ അൽഐൻ ബ്രദേഴ്സ് രണ്ടാം സ്ഥാനം നേടി. പുരുഷന്മാരുടെയും വനിതകളുടേയും ത്രോബോളിൽ ആക്മി ഒന്നാം സ്ഥാനം കരസ്ഥമാക്കി. വനിത ഫുട്ബോളിൽ ഇന്ത്യൻ സ്കൂളും അൽഐൻ ജൂനിയേഴ്സ് സ്കൂളും ഒന്നും രണ്ടും സ്ഥാനം നേടി. ത്രോബാളിൽ കെ.സി.ഒയും സി.എഫ്.യുവും വിജയികളായി. കബഡി മത്സരങ്ങളിൽ കിങ് സ്റ്റാർ മണിയൻ പാർക്ക് ഒന്നാം സ്ഥാനവും ഒാക്സിജൻ പൊന്നറ രണ്ടാം സ്ഥാനവും നേടി.
വാശിയേറിയ വടംവലി മത്സരത്തിൽ വിക്ടറി മുസ്സഫ നാദി അൽഐൻ ഒന്നാം സ്ഥാനവും മലബാർ ഓർതോപ്ലസ് രണ്ടാം സ്ഥാനവും നേടി. ഫുട്ബാൾ മത്സരങ്ങളിൽ അൺനോൺ എഫ്.സി, വെനം എഫ്.സി, റിയൽ ഇന്ത്യൻസ്, റോയൽ വാരിയേഴ്സും ടീമുകൾ ജേതാക്കളായി. മേളയുടെ സാങ്കേതിക ചുമതല കോയ മാസ്റ്റർ, ഹുസൈൻ മാസ്റ്റർ, സവിതാ നായക് എന്നിവർക്കായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.