ദുബൈ: അതിശയങ്ങളുടെ നഗരമാണ് ദുബൈ. എന്നാൽ ഇന്നലെ ഇൗ നഗരത്തെ അതിശയിപ്പിച്ചത് ഒരു തെന്നിന്ത്യൻ പ്രതിഭയാണ്. 30 അക്കമുള്ള സംഖ്യ വരെ ബൽഗാം സ്വദേശി ബസവരാജ് ശങ്കർ ഉംറാണി കമ്പ്യുട്ടറിനെ മറികടക്കുന്ന വേഗതയിൽ കൂട്ടിയും ഗുണിച്ചും പറയുേമ്പാൾ ആഹ്ലാദിച്ച നിറസദസ്സിെൻറ മുൻ നിരയിലിരുന്ന് ദുബൈ ഇമിഗ്രേഷൻ ഡയറക്ടർ ജനറൽ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് റാശിദ് അല്‍ മറി , ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ എന്നിവർ കൈയടിക്കുന്നുണ്ടായിരുന്നു.
കാഴ്ചയില്ലാത്ത മനുഷ്യരുടെ മുന്നേറ്റത്തിന് പിന്തുണ നൽകാൻ ദുബൈ ജനറൽ ഡയറക്ടറേറ്റ് ഒഫ് റസിഡൻറ്സി ആൻറ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) സംഘടിപ്പിക്കുന്ന വാർഷിക പരിപാടിയായ അൽ മനാർഫോറത്തിൽ മുഖ്യാതിഥികളിലൊരാളായാണ് ബസവരാജ് എത്തിയത്. ഗണിതശാസ്ത്രത്തിലെ അത്ഭുതമായ ശകുന്തളാ ദേവിയെക്കുറിച്ച് എട്ടാം വയസിൽ കേട്ടതു മുതലാണ് തനിക്കും അതേ പോലെ കണക്കിനെ കൈയടക്കണമെന്ന് തീരുമാനിച്ചത്. കാഴ്ച ശക്തി ഉണ്ടായിരുന്നെങ്കിൽ ഇത്തരമൊരു സിദ്ധി സ്വന്തമാക്കാൻ കഴിയുമായിരുന്നില്ലെന്നും അന്ധത തനിക്കു ലഭിച്ച അനേകം അനുഗ്രഹങ്ങളിലൊന്നാണെന്നുമാണ് ഇൗ 28കാരെൻറ പക്ഷം.
എത്ര വലിയ സംഖ്യയും കൂട്ടാനും കുറക്കാനും ഗുണിക്കാനും തിരിച്ചു പറയാനും സെക്കൻറുകൾ മാത്രമേ വേണ്ടൂ ഇൗ പ്രതിഭക്ക്.നേരിൽ കണ്ട് അഭിനന്ദിച്ച മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുൽ കലാമും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചെയ്തതു പോലെ തങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ജൻമദിനങ്ങൾ പറഞ്ഞ് ആ ദിവസം ഏതായിരുന്നുവെന്ന് ചോദിച്ചറിയാൻ കുട്ടികൾ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെ ബസവരാജിനരികിലെത്തി.
അധ്യാപക പരിശീലനം പൂർത്തിയാക്കിയ ഇദ്ദേഹത്തിന് കൂടുതൽ കുട്ടികളെ പഠിപ്പിക്കാനും താൻ ആർജിച്ച കഴിവുകൾ പകർന്നു നൽകുകയുമാണ് ഏറ്റവും വലിയ മോഹം. ആദ്യത്തെ വിദേശയാത്ര തന്നെ വൈവിധ്യങ്ങളുടെ നഗരമായ ദുബൈയിലേക്കായതിെൻറ ആനന്ദം ബസവരാജ് മറച്ചുവെച്ചില്ല. ഇതു താങ്കളുടെ കൂടി നാടാണെന്നും എന്നും ദുബൈയുടെ വാതിലുകൾ തുറന്നിട്ടിരിക്കുന്നുവെന്നും മറി ബസവരാജിനോട് പറഞ്ഞു. ബസവരാജിനെേപ്പാലുള്ള പ്രതിഭകളുള്ള ഇന്ത്യയും ഇവിടുത്തെ അന്ധ വിദ്യാർഥി പരിശീലന കേന്ദ്രങ്ങളും സന്ദർശിക്കാൻ മോഹമുണ്ടെന്നാണ് ദുബൈ എമിഗ്രേഷനിലെ ഉദ്യോഗസ്ഥയായ മനാര്‍ അമാദി പ്രതികരിച്ചത്.
കാഴ്ചയില്ലായ്മ ഒരു തടസമായി കണക്കാക്കാതെ നേതൃപാടവം പ്രകടിപ്പിക്കുന്ന മനാറിെൻറ പേരിലാണ് എട്ടുവർഷമായി ഫോറം സംഘടിപ്പിച്ചു വരുന്നത്. മുൻവർഷങ്ങളിൽ വളരെ ചെറിയ തോതിലാണ് പരിപാടി നടന്നുവരുന്നതെങ്കിൽ ഇപ്പോഴത് നിശ്ചയദാർഢ്യ സമൂഹത്തിലും പൊതുജനങ്ങൾക്കിടയിലും ഏറെ താൽപര്യമുള്ള പദ്ധതിയായി മാറിയിട്ടുണ്ടെന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് റാശിദ് അല്‍ മറി വ്യക്തമാക്കി.
നിലവിൽ നിശ്ചയദാർഢ്യ വിഭാഗത്തിലെ 20 ജീവനക്കാരാണ് ദുബൈ ഇമിഗ്രേഷനിൽ ജോലി ചെയ്യുന്നത്. വൈകാതെ ഇത് 50 ആക്കി ഉയർത്തുമെന്നും ജീവനക്കാർക്കും ശാരീരിക വ്യതിയാനങ്ങളുള്ള ജനങ്ങൾക്കും സുഗമമായ ജീവിതം സാധ്യമാക്കാനുള്ള മുഴുവൻ പ്രയത്നങ്ങൾക്കും ജി.ഡി.ആർ.എഫ്.എ പങ്കുവഹിക്കുമെന്നും അദ്ദേഹം ഗൾഫ്മാധ്യമത്തോടു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.