ദുബൈ: നഹ്ദയിലെ വീട്ടിലെ ജനാലയിലൂടെ നോക്കിയാൽ പൊരിവെയിലിൽ നിർമാണ ജോലി ചെയ്യുന്ന മനുഷ്യരെക്കാണാം. ഭക്ഷണമെന്തെങ്കിലും കഴിക്കാൻ ചുണ്ടോടു ചേർക്കുേമ്പാൾ ആ മനുഷ്യരെക്കുറിച്ച് ഒാർമ വരും, ജീവിത പ്രാരാബ്ധങ്ങൾ കൊണ്ട് നാടും കുടുംബവുമെല്ലാം വിട്ട് വണ്ടി കേറി വന്നവരാണ്. അവർക്ക് ഭക്ഷണമെന്തെങ്കിലും കിട്ടുന്നുണ്ടോ എന്നാലോചിച്ച് പല ദിവസങ്ങളിലും ആയിഷക്ക് ആഹാരം ഇറങ്ങുമായിരുന്നില്ല. ജ്യൂസും പഴങ്ങളുമായി നിർമാണ സൈറ്റുകൾ സന്ദർശിക്കാൻ തുടങ്ങിയത് അങ്ങിനെയാണ്.
നഹ്ദയിൽ, ദേരയിൽ, ഹോർലാൻറ്സിൽ എന്നിങ്ങനെ ദുബൈയുടെ വിവിധ പ്രദേശങ്ങളിലെല്ലാം ആയിഷ കൂട്ടുകാരികളെയും കൂട്ടി ഭക്ഷണപ്പൊതികളുമായെത്തി. ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതിന് നിയമപരമായ അനുമതികൾ വേണമെന്ന് വൈകിയാണറിഞ്ഞത്. അതോടെ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ചെന്ന് സഹായം തേടി. താൽകാലിക അനുമതിയും ഇസ്ലാമിക് അഫയഴ്സ് ആൻറ് ചാരിറ്റബിൾ വകുപ്പിൽ നിന്ന് അംഗീകാരം നേടുന്നതാണ് ഉചിത മാർഗമെന്ന ഉപദേശവും ലഭിച്ചു. ഇസ്ലാമിക് ഡിപ്പാർട്ട്മെൻറിൽ നിന്ന് അനുമതി അത്ര എളുപ്പത്തിൽ ലഭിക്കുന്നതല്ല, തെറ്റായ പ്രവർത്തനങ്ങൾ നടത്തുന്നവർ ജീവകാരുണ്യ പ്രവർത്തനത്തെ മറയാക്കുന്നില്ല എന്ന് ഉറപ്പുവരുത്താൻ സർക്കാർ ഏറെ അന്വേഷണങ്ങളും പരിശോധനകളും നടത്തുമെന്നതിനാൽ ഏറെ സമയമെടുത്തു ഇതിന്. ഒാപ്പൺ ആംസ് യു.എ.ഇ എന്ന പേരിൽ കൂട്ടായ്മക്ക് അംഗീകാരം ലഭിച്ചതോടെ തൊഴിലാളി കേന്ദ്രങ്ങളിലെ സേവന പ്രവർത്തനങ്ങൾ കൂടുതൽ ഉൗർജിതമാക്കി. സൽമാ അഷ്ഫാഖ്, ഉനൈസ റസൂൽ എന്നിവരാണ് ഒാപ്പൺ ആംസിെൻറ സഹ സ്ഥാപകർ. ദുരിതപ്പെടുന്ന വിധവകളെയും വീട്ടുജോലിക്കാരികളുടെയും മറ്റും വിവരങ്ങൾ ഫേസ്ബുക്കിലെ വനിതാ കൂട്ടായ്മയിലൂടെ അറിഞ്ഞതോടെ അവിടെയും സഹായമെത്തിക്കാൻ തുടങ്ങി.
കർണാടക റായ്ചൂരിലെ വീട്ടിൽ ഉമ്മയിൽ നിന്നു പകർന്നു കിട്ടിയതാണ് ആയിഷക്ക് ഇൗ സാമൂഹിക ബോധം. ഏഴു വർഷം മുൻപ് വ്യവസായിയായ മുഹമ്മദ് ഇസ്മായിൽ ശൈഖുമായി നടന്ന വിവാഹത്തെ തുടർന്നാണ് യു.എ.ഇയിെലത്തുന്നത്. ഒന്നര വർഷം അബൂദബിയിൽ താമസിച്ച കാലത്ത് ഡയറ്റീഷ്യനായി ജോലി ചെയ്തിരുന്നു. പല ഭാഷക്കാരും മതക്കാരും ഒരുമയോടെ ജീവിക്കുന്ന റായ്ചൂറിെൻറ ആഗോള പതിപ്പായ ദുബൈയിലെത്തിയപ്പോൾ തെൻറ സ്വന്തം നാടെന്ന വികാരമാണ് തോന്നിയത്. വെയിലിലും ജീവിത ദുരിതങ്ങളിലും ഉരുകുന്നവരെല്ലാം തെൻറ സഹോദരങ്ങളാണെന്നും.
റെഡ് ക്രസൻറിെൻറ അംഗീകാരമുള്ള ഒാപ്പൺ ആംസിനു കീഴിലാണ് ഇൗ വർഷം റമദാനിൽ ദുബൈയിലെ നൂറുകണക്കിന് ഷെയറിങ് ഫ്രിഡ്ജുകൾക്ക് ലൈസൻസ് ലഭിച്ചത്. നോമ്പിനു മുൻപു തന്നെ നൂറു കണക്കിന് റമദാൻ കിറ്റുകൾ തൊഴിലാളികൾക്ക് എത്തിച്ചു നൽകി. സജയിലുൾപ്പെടെ തൊഴിലാളി ക്യാമ്പുകളിലും നിർമാണ സൈറ്റുകളിലുമാണ് ആയിഷയും കൂട്ടുകാരികളും റമദാനിലെ ഭൂരിഭാഗം ദിനങ്ങളും ചെലവിട്ടത്. പെരുന്നാൾ ദിനത്തിൽ സ്ത്രീ^പുരുഷ ക്യാമ്പുകളിൽ സമ്മാന കിറ്റുകളുമെത്തിച്ചു.
സ്കൂൾ തുറക്കാനായതോടെ സന്നദ്ധ പ്രവർത്തകർക്കൊപ്പം അനാഥ കുഞ്ഞുങ്ങൾക്കായി സ്കൂൾ കിറ്റുകൾ ഒരുക്കുന്ന തിരക്കിലാണ് ആയിഷയും സംഘവും.
യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ആഹ്വാനം നൽകിയ ദാനവർഷവും യു.എ.ഇ വൈസ്പ്രസിഡൻറും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം പ്രഖ്യാപിച്ച യു.എ.ഇ ഭക്ഷ്യബാങ്കും സന്നദ്ധ^ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുത്തനുണർവ് പകർന്നിട്ടുണ്ട്. ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ജോലിയും വ്യാപാരവും ചെയ്യാനും മാന്യമായി ജീവിക്കാനും അവസരം ലഭിച്ച നാട്ടിൽ നമുക്ക് ലഭിച്ച സന്തോഷത്തിൽ നിന്ന് ഒരു ചെറു പങ്ക് അതു ലഭിക്കാത്തവർക്കു കൂടി പങ്കുവെച്ച് ഭൂമിയെ കൂടുതൽ മനോഹരമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആയിഷ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.