ദുബൈ: കോവിഡ് 19 മഹാമാരിയെ േനരിടുന്നതിനുള്ള കേരള സർക്കാറിെൻറ പ്രയത്നങ്ങൾക്ക് പിന്തുണ നൽകാൻ ആസ്റ്റർ ഡി.എം. ഹെൽത്കെയർ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു.കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ആശയവിനിമയം നടത്തിയ ശേഷം ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പനാണ് പാക്കേജ് പ്രഖ്യാപിച്ചത്.
കേരള സർക്കാറിെൻറ മികച്ച ശ്രമങ്ങളെ പിന്തുണക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2.5 കോടി രൂപ ആസ്റ്റർ സംഭാവന ചെയ്യും.
സർക്കാർ നിശ്ചയിച്ച് അയക്കുന്ന രോഗികളെ പരിചരിക്കുന്നതിനായി കൊച്ചി, കോഴിക്കോട്, കണ്ണൂർ, കോട്ടക്കൽ, വയനാട് എന്നിവിടങ്ങളിലെ ആസ്റ്റർ ആശുപത്രികളിൽ 750 കിടക്കകൾ നീക്കിവെക്കും. കൊച്ചി, കോഴിക്കോട്, കണ്ണൂര് എന്നിവിടങ്ങളിലെ ആസ്റ്റർ ആശുപത്രികൾക്ക് ചുറ്റും, ഹോട്ടൽ, അപാർട്ട്മെൻറ് ഉടമകളുടെ സഹകരണത്തോടെ, കോവിഡ് ബാധ സംശയിക്കുന്നവർക്കും, പോസിറ്റീവ് ആയവർക്കുമായി ഐസോലേഷന്/ നിരീക്ഷണ മുറികൾ ഉൾപ്പെടുന്ന ക്ലസ്റ്റർ സംവിധാനം ഒരുക്കാൻ സർക്കാറുമായി യോജിച്ച് പ്രവർത്തിക്കും. ആസ്റ്റർ ഡോക്ടർമാരും നഴ്സുമാരും ഇവിടെ ആരോഗ്യപരിചരണം നൽകും.
കോവിഡ് വൈറസ് ബാധ സംശയിച്ച് പരിഭ്രാന്തിയിലായവർക്കും, കൺസൾേട്ടഷൻ തേടുന്ന രോഗികൾക്കുമായി ഇതിനകം തന്നെ ആസ്റ്റർ ടെലി ഹെൽത്ത് സെൻററുകൾ ആരംഭിച്ചിട്ടുണ്ട്, ഈ സൗകര്യം ഇന്ത്യയിലെയും ജിസിസിയിലെയും എല്ലാ ആസ്റ്റർ യൂണിറ്റുകളുടെയും വെബ്സൈറ്റിലൂടെയും കാൾ സെൻററുകളിലൂടെയും ലഭ്യമാവും.
കോവിഡ് പി.സി.ആർ പരിശോധന നടത്താന് ഐ.സി.എം.ആർ അംഗീകരിച്ച സ്വകാര്യ മേഖലയിലെ 2 ലാബുകളിൽ ഒന്നായ ആസ്റ്റർ മിംസ് കോഴിക്കോടിൽ സർക്കാർ നിർദേശപ്രകാരം പൊതുജനങ്ങൾക്ക് സൗകര്യമൊരുക്കും. പരിശോധന നടത്താന് ആഗ്രഹിക്കുകയും, രോഗബാധയുണ്ടോയെന്ന് സംശയിക്കുകയും ചെയ്യുന്ന പൊതു ജനങ്ങൾക്ക് പരിശോധനാ സൗകര്യമേർപ്പെടുത്താന് കേരളത്തിലെ അഞ്ച് ആസ്റ്റർ ഹോസ്പിറ്റലുകളിലും കോവിഡ് റാപ്പിഡ് ടെസ്റ്റ് നടത്താന് സ്ഥാപനം അനുമതി തേടും.
ഒരു ആരോഗ്യസംരക്ഷണ സ്ഥാപനമെന്ന നിലയിൽ നമ്മുടെ സർക്കാറുകളുമായി ചേർന്ന് പ്രവർത്തിക്കുകയും ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ആരോഗ്യ പ്രതിസന്ധി പരിഹരിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും അവതരിപ്പിക്കുകയും ചെയ്യേണ്ടത് തങ്ങളുടെ പ്രധാന ഉത്തരവാദിത്തമായി കാണുന്നുവെന്ന് ഡോ.ആസാദ് മൂപ്പൻ പറഞ്ഞു. നിലവിലെ സാഹചര്യം നേരിടാൻ കേരള ജനക്ക് നേതൃത്വം നൽകി സമയോചിതവും, മികവുറ്റതുമായ നടപടികൾ സ്വീകരിക്കുന്ന, മുഖ്യമന്ത്രി പിണറായി വിജയെൻറയും ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചറുടെയും പ്രയത്നങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
ഇന്ത്യയിലെയും പ്രത്യേകിച്ചും കേരളത്തിലെയും ആശുപത്രികളിലൂടെ, പകർച്ചവ്യാധികൾക്കെതിരെ പോരാടുന്നതിന് നമ്മുടെ സർക്കാറുകൾക്കും ജനങ്ങൾക്കും ആവശ്യമായ എല്ലാ പിന്തുണയും നൽകാൻ സന്നദ്ധരാണെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയര് ഇന്ത്യ സി.ഇ.ഒ ഡോ.ഹരീഷ് പിളള പറഞ്ഞു. ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന 8 രാജ്യങ്ങളിലെയും പ്രാദേശിക സർക്കാറുകളുമായി ചേർന്ന് രോഗ വ്യാപനം തടയുന്നതിനായി വിവിധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ദുബൈയിലെ കോവിഡ് 19 സ്ക്രീനിങ്ങ് ക്യാംപയിനുകളിൽ ആസ്റ്റർ ക്ലിനിക് ദുബൈ ഹെൽത്ത് അതോറിറ്റിയുമായി ചേർന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ദുബൈ നായിഫ് ഡിസ്ട്രിക്റ്റിൽ വീടുകൾ തോറുമെത്തി എഴുന്നൂറിലേറെ താമസക്കാർക്ക്് ആസ്റ്ററിെൻറ 40 ആരോഗ്യ സംരക്ഷണ വിദഗ്ധരുടെ നേതൃത്വത്തിൽ ഇതിനകം സ്ക്രീനിങ്ങ് നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.