വിദ്യാർഥികളുമായി ചേർന്ന് സിജിൻ ഗോപിനാഥൻ

നിർമിച്ച ആർട്ട് പസിൽ

സ്വാതന്ത്ര്യത്തിന്‍റെ കഥപറഞ്ഞ് ആർട്ട് പസിൽ

ഷാർജ: ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി മൂന്നു മീറ്റർ നീളത്തിൽ ആർട്ട് പസിൽ നിർമിച്ചു. ഷാർജ ഇന്ത്യൻ സ്കൂളിലെ 125 കുട്ടികളുടെ സഹകരണത്തോടെ പ്രമുഖ ഡൂഡിൽ ആർട്ടിസ്റ്റ് സിജിൻ ഗോപിനാഥനാണ് ആകർഷകമായ കലാസൃഷ്ടി ചിത്രീകരിച്ചത്. മഹാത്മാ ഗാന്ധി, രവീന്ദ്രനാഥ ടാഗോർ, സുബാഷ് ചന്ദ്രബോസ്, ഭഗത് സിങ്, അശോക ചക്രം എന്നിവ ഉൾക്കൊള്ളിച്ചാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്‍റെ പ്രചോദനാത്മക കഥ മനോഹരമായി ചിത്രീകരിച്ചത്.

വെഞ്ഞാറമ്മൂട് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഷാർജയിലെ സഫീർ മാളിലാണ് ‘വേനൽക്കൂടാരം’ എന്ന പേരിൽ പരിപാടി നടന്നത്. പസിൽ രൂപത്തിലുള്ള ചിത്രത്തിന്‍റെ വിവിധ ഭാഗങ്ങൾ 125 കുട്ടികൾക്കായി വിതരണം ചെയ്യുകയായിരുന്നു. തുടർന്ന് കുട്ടികൾ ചായം നൽകിയ ഈ ചിത്രങ്ങൾ സംയോജിപ്പിച്ചാണ് മനോഹരമായ കലാസൃഷ്ടിക്ക് രൂപംനൽകിയതെന്ന് സിജിൻ ഗോപിനാഥൻ പറഞ്ഞു. 

Tags:    
News Summary - Art puzzle that tells the story of freedom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.