ഷാർജ: എഴുത്തുകാരി, മാതാവ്, സാമൂഹികജീവി എന്നെല്ലാമുള്ള സ്ഥാനങ്ങൾ അലങ്കരിക്കുമ്പ ോഴും, ആത്യന്തികമായി താനൊരു സ്ത്രീയാണെന്ന് അനിത നായർ ഷാർജ പുസ്തകോത്സവത്തിൽ പറഞ്ഞു. തെൻറ സ്ത്രീകഥാപാത്രങ്ങൾ സ്വന്തം അസ്തിത്വം തേടുന്നവരാണ്. അമൂർത്തമായ അസ്തിത്വസങ്ക ൽപങ്ങൾക്ക് ഭൗതികമായ രൂപം നൽകാനാണ് സ്ത്രീകഥാപാത്രങ്ങളുടെ സൃഷ്ടിയിലൂടെ താൻ ശ്രമിക്കുന്നതെന്നും എഴുത്തുകാരി ചൂണ്ടിക്കാട്ടി.
വർത്തമാനകാലത്ത് ജീവിക്കുക എന്നതാണ് ഏറെ പ്രധാനം. കഴിഞ്ഞതും വരാനിരിക്കുന്നതും നമ്മുടെ നിയന്ത്രണത്തിലല്ല. പരിചിതമായ ഭൂമികയെ കുറിച്ചാണ് എഴുതാൻ ഏറെ താൽപര്യം. കണ്ടുവളർന്ന പ്രദേശങ്ങളുടെ പശ്ചാത്തലത്തിൽ കഥകളെഴുതുമ്പോൾ അതിനു സ്വാഭാവികത കൈവരുന്നു.
നോവലിൽ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത് പട്ടം പറത്തൽ പോലെയാണ്. സ്വതന്ത്രമായി നീങ്ങാൻ കഴിയുന്നവരാണ് തെൻറ കഥാപാത്രങ്ങളെങ്കിലും പട്ടത്തിെൻറ ചരട് തെൻറ കൈയിൽതന്നെയായിരിക്കും. തങ്ങളുടെ എഴുത്തുകൊണ്ട് ലോകത്തെ മാറ്റിമറിക്കാൻ എഴുത്തുകാർക്ക് കഴിയുമെന്ന വിശ്വാസം തനിക്കില്ല. ഉത്തമയായ സ്ത്രീക്ക് സ്വന്തമായി ആഗ്രഹങ്ങൾ പാടില്ലെന്ന അലിഖിതവിശ്വാസം നമ്മുടെ സമൂഹത്തിലുണ്ട്. ഈ വിശ്വാസത്തെ ചെറുത്തുതോൽപിക്കാൻകൂടിയാണ് എഴുത്തിലൂടെ താൻ ശ്രമിക്കുന്നതെന്നും അനിത നായർ വ്യക്തമാക്കി. ചിത്ര രാഘവൻ മോഡറേറ്ററായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.