അൽഐൻ മാർത്തോമ കൊയ്ത്തുത്സവം സംബന്ധിച്ച് ഇടവക വികാരിയും പ്രസിഡന്റുമായ റവ.

അനീഷ് പി. അലക്സ് വാർത്തസമ്മേളനത്തിൽ വിശദീകരിക്കുന്നു

അൽഐൻ മാർത്തോമ കൊയ്ത്തുത്സവം ഇന്ന്


അൽഐൻ: അൽഐൻ മാർത്തോമ ഇടവകയുടെ 2025-26 വർഷത്തെ കൊയ്ത്തുത്സവം ശനിയാഴ്ച നടക്കും. വൈകീട്ട് അഞ്ചു മുതൽ മസ്യദിലുള്ള മാർത്തോമ ദേവാലയാങ്കണത്തിലാണ് പരിപാടിയെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

ഫ്ലവേഴ്സ് കോമഡി ഉത്സവം ഫെയിം നിസാം കാലിക്കറ്റ് ആൻഡ് ടീം ഒരുക്കുന്ന മെഗാ ഷോ, സെന്റ് ജോർജ് യാക്കോബായ ചർച്ച് ടീമിന്റെ നാടകം, ഇടവകാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ എന്നിവയും അരങ്ങേറും. നാടൻ ഭക്ഷണശാലകൾ, തട്ടുകടകൾ, മെഡിക്കൽ ക്യാമ്പ്, ലേലം, കുട്ടികൾക്കായുള്ള ഗെയിംസ് എന്നിവയും കൊയ്ത്തുത്സവത്തിന്റെ ഭാഗമായി ഒരുക്കും.

ഇടവക വികാരി അനീഷ് പി. അലക്സ്, വൈസ് പ്രസിഡന്റ് ബാബു ടി. ജോർജ്, സെക്രട്ടറി ബിജു ജോർജ്, ഫിനാൻസ് ട്രസ്റ്റിയും ജനറൽ കൺവീനറുമായ എബ്രഹാം മാമ്മൻ, അക്കൗണ്ട്സ് ട്രസ്റ്റിയും കൂപ്പൺ കൺവീനറുമായ ബിജി പി. കുര്യൻ എന്നിവരും, വിവിധ കമ്മിറ്റി കൺവീനർമാരായ തോമസ് പി. ഐപ്പ് (സ്പോൺസർഷിപ്), ബീന സാം ജോർജ് (പ്രോഗ്രാം), തോമസ് വർഗീസ് (സന്തോഷ്) ആൻഡ് വത്സ സ്കറിയ (ഫുഡ്), ബ്ലൂസി സാംസൺ (റിസപ്ഷൻ), തോമസ് ജേക്കബ് (വെന്യൂ), സന്തോഷ് മാമ്മൻ (ലൈറ്റ്സ് ആൻഡ് സൗണ്ട്സ്), ഷാരോൺ ലിജു (ഗെയിംസ്), സൂസൻ ബാബു (മെഡിക്കൽ എയ്ഡ്), ലിജു ഉമ്മൻ (ഫസ്റ്റ് ഫ്രൂട്ട്), ജിജു എബ്രഹാം (സെക്യൂരിറ്റി ആൻഡ് രജിസ്ട്രേഷൻ), അനീഷ് സംബാഷ് ജേക്കബ് (പബ്ലിസിറ്റി) തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.

ഇടവക വൈസ് പ്രസിഡന്റും ചെയർമാനുമായ ബാബു ടി. ജോർജ്, സെക്രട്ടറി ബിജു ജോർജ്, ട്രസ്റ്റിയും ജനറല്‍ കണ്‍വീനറുമായ എബ്രഹാം മാമ്മന്‍, അക്കൗണ്ട് ട്രസ്റ്റി ബിജി പി. കുര്യന്‍, ഫുഡ് കണ്‍വീനര്‍ തോമസ് വര്‍ഗീസ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    
News Summary - Al-Ain Marthoma Harvest Festival today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.