ഇഫ്താർകിറ്റ് വിതരണത്തിൽ പങ്കെടുക്കുന്ന അക്കാഫ് അസോസിയേഷൻ അംഗങ്ങൾ
ദുബൈ: ലേബർ ക്യാമ്പുകളിൽ റമദാൻ ഒന്ന് മുതൽ അക്കാഫ് അസോസിയേഷൻ ആരംഭിച്ച ഇഫ്താർ കിറ്റ് വിതരണം അവസാനഘട്ടത്തിലേക്ക്. ഇതുവരെ മൂന്ന് ലക്ഷത്തോളം കിറ്റുകൾ അൽഖൂസിലെയും, സോനാപൂരിലെയും വിവിധ ലേബർ ക്യാമ്പുകളിലും ഖിസൈസിലെ അബൂബക്കർ സിദ്ദീഖ് മസ്ജിദ്, ഖിസൈസിലെ രണ്ട് സിഗ്നലുകൾ എന്നിവിടങ്ങളിലുമായി വിതരണം ചെയ്തതായി ഇഫ്താർ ബോക്സ്- 7 ജനറൽ കൺവീനർ ജിജോ അറക്കൻ, ജോയിന്‍റ് ജനറൽ കൺവീനർമാരായ റാഹില നിഷാൻ, തമ്പാൻ കെ പറമ്പത്ത്, ജുമീഷ് മാധവൻ, സജി ജോർജ്ജ്, പോൾസൺ മണപ്പുറത്ത് എന്നിവർ അറിയിച്ചു.
ലോക വനിതാ ദിനമായ മാർച്ച് എട്ടിന് യു.എ.ഇയിലെ വിവിധ മേഖലയിലുള്ള സ്ത്രീകളാണ് അൽഖൂസിലെ വനിതാ ലേബർ ക്യാമ്പിൽ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തത്. എല്ലാ ശനിയാഴ്ചകളിലും കുട്ടികൾ ഇഫ്താർ കിറ്റ് വിതരണത്തിൽ സജീവമാണ്. വിവിധ കോളജ് അലുമ്നി അംഗങ്ങൾ വിതരണത്തിൽ സജീവമാണെന്ന് അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ് പോൾ ടി ജോസഫ്, ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ എന്നിവർ അറിയിച്ചു. അക്കാഫ് അസോസിയേഷൻ ട്രഷറർ രാജേഷ് പിള്ള, വൈസ് പ്രസിഡന്‍റ് ലക്ഷ്മി അരവിന്ദ്, ഡയറക്ടർ ബോർഡ് മെമ്പർമാരായ ഗിരീഷ് മേനോൻ, വിൻസന്റ്ന്റ് വലിയ വീട്ടിൽ, സി.എൽ മുനീർ, ആർ. സുനിൽ കുമാർ എന്നിവരും വിവിധ കോളജ് അലുമ്നി ഭാരവാഹികളുമാണ് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.