അക്കാഫ് പ്രഫഷനൽ ലീഗിൽ അതിഥിയായെത്തിയ എസ്. ശ്രീശാന്തിനെ പ്രസിഡന്റ്
ചാൾസ് പോൾ സ്വാഗതം ചെയ്യുന്നു
ഷാർജ: അക്കാഫ് പ്രഫഷനൽ ലീഗിൽ ബ്രാൻഡ് അംബാസഡറും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ എസ്. ശ്രീശാന്ത് എത്തി. താരങ്ങളെ അനുമോദിക്കാനും കാണികളോട് സംവദിക്കാനുമാണ് ഷാർജ വിഷൻ സ്റ്റേഡിയത്തിൽ ശ്രീശാന്ത് എത്തിയത്. 570ലധികം ക്രിക്കറ്റ് താരങ്ങൾക്ക് കഴിവ് തെളിയിക്കാനുള്ള അവസരമാണ് ക്രിക്കറ്റ് മാമാങ്കത്തിലൂടെ സാധ്യമായിരിക്കുന്നതെന്ന് അക്കാഫ് ജനറൽ സെക്രട്ടറി വി.എസ്. ബിജുകുമാർ വ്യക്തമാക്കി.
അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, പ്രസിഡന്റ് ചാൾസ് പോൾ, വനിത വിഭാഗം ചെയർ പേഴ്സൻ റാണി സുധീർ, ജനറൽ സെക്രട്ടറി വിദ്യ പുതുശ്ശേരി, ട്രഷറർ ജൂഡിന് ഫെര്‍ണാണ്ടസ് എന്നിവർ സംസാരിച്ചു. എട്ടു വനിത ക്രിക്കറ്റ് ടീമുകളുടെ തെരഞ്ഞെടുപ്പും ഇതോടൊപ്പം നടന്നു. മാർച്ച് 19നാണ് ഫൈനൽ. ചീഫ് കോഓഡിനേറ്റർ അനൂപ് അനിൽ ദേവൻ, സെക്രട്ടറി മനോജ് കെ.വി, സതീഷ് കുമാർ, ഷിനോയ് സോമൻ, ഷിബു മുഹമ്മദ്, ജോൺസൻ മാത്യു, ബിന്ദ്യ, പ്രതാപ്, മഹേഷ് എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.