അബൂദബി: കാലാവസ്ഥ വ്യതിയാനമുയർത്തുന്ന വെല്ലുവിളികൾക്ക് പരിഹാരം നിർദേശിക്ക ുകയും സുസ്ഥിര വികസനത്തിെൻറ ആവേഗം വർധിപ്പിക്കുകയും ലക്ഷ്യമിട്ടുള്ള അബൂദബി സു സ്ഥിര വാരാചരണത്തിന് തുടക്കം. തിങ്കളാഴ്ച അബൂദബിയിൽ ആരംഭിച്ച വാരാചരണത്തിെൻറ ഉദ്ഘാടന പരിപാടിയിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ തുടങ്ങിയവർ പെങ്കടുത്തു. വിവിധ രാഷ്ട്ര നേതാക്കളും സന്നിഹിതരായിരുന്നു.
ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങിെൻറ സന്ദേശം വായിച്ചുകൊണ്ടാണ് വാരാചരണം ഒൗദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് തന്നെ വികസനം കൈവരിക്കുന്ന പ്രയത്നങ്ങളിൽ ചൈനയും ഗൾഫ് രാജ്യങ്ങളും ‘സ്വാഭാവിക സഖ്യ’മാണെന്ന് ഷി ജിൻപിങ് സന്ദേശത്തിൽ പറഞ്ഞു. ശുദ്ധവും സുന്ദരവുമായ ലോകം സൃഷ്ടിക്കുന്നതിന് ചൈന യു.എ.ഇയുമായും മറ്റു രാജ്യങ്ങളുമായും ചേർന്ന് പ്രവർത്തിക്കും. ഹരിത, മൃദു കാർബൺ സുസ്ഥിര വികസനം ഇന്നത്തെ ചൈനയുടെ വിജയകരമായ സാമ്പത്തിക മാറ്റത്തിെൻറ പ്രധാന ഭാഗമായി തീർന്നിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള യു.എ.ഇയുടെ പ്രയത്നങ്ങളെ ചൈന അഭിനന്ദിക്കുന്നുവെന്നും ഷി ജിൻപിങ് വ്യക്തമാക്കി.
ഒമ്പത് വർഷം കൊണ്ട് അബൂദബി സുസ്ഥിര വാരാചരണത്തിലെ പങ്കാളിത്തം ഇരട്ടിയായി വർധിച്ചുവെന്ന് യു.എ.ഇ സഹമന്ത്രിയും മസ്ദർ ചെയർമാനുമായ ഡോ. സുൽത്താൻ അഹ്മദ് ആൽ ജാബിർ പറഞ്ഞു. 175 രാജ്യങ്ങളിൽനിന്നുള്ള പ്രദർശകരാണ് വാരാചരണത്തിൽ പെങ്കടുക്കുന്നത്. ആഗോള സുസ്ഥിര വികസന സംവാദത്തിെൻറ പ്രധാനപ്പെട്ട ഏകോപക രാജ്യമായി യു.എ.ഇ മാറിയിട്ടുണ്ടെന്നതിന് തെളിവാണ് ഇതെന്നും അദ്ദേഹം ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു. ഒമ്പതാമത് അബൂദബി സുസ്ഥിര വാരാചരണമാണ് ഇൗ വർഷം നടക്കുന്നത്. ലോക ഭാവി ഉൗർജ സമ്മേളനം, എക്സിബിഷൻ, ഫോറം, കാലാവസ്ഥയുമായി ബന്ധപ്പെട്ട നവീന ആശയ കൈമാറ്റം. അബൂദബി സുസ്ഥിര ധനകാര്യ േഫാറം തുടങ്ങിയവയാണ് വാരാചരണത്തിെൻറ ഭാഗമായി നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.