ദുബൈ: കോവിഡ് വ്യാപന ഘട്ടത്തിൽ യു.എ.ഇ സർക്കാർ സ്വീകരിച്ച നടപടികളിൽ രാജ്യത്തെ താമസക്കാരിൽ 98 ശതമാനം പേരും തൃപ്തരെന്ന് സർവേ. മഹാമാരിയുടെ ഘട്ടത്തിൽ വ്യക്തികളുടെ സുരിക്ഷിതത്വ ബോധം ഉയർന്നതായും ആരോഗ്യ-സാമൂഹിക വികസന മന്ത്രാലയങ്ങൾ നടത്തിയ സർവേയിൽ കണ്ടെത്തി. കുടുംബങ്ങളെ ഒരുമിപ്പിക്കാനും ബന്ധങ്ങൾ കൂടുതൽ ശക്തമാകാനും കോവിഡ് കാരണമായതായും സാമൂഹിക വകുപ്പ് മന്ത്രാലയം വക്താവ് മോന ഖലീൽ മാധ്യമങ്ങളോട് പറഞ്ഞു.
വിവാഹങ്ങൾ ലളിതവും വെർച്വൽ സ്വഭാവത്തിലുമായത് കോവിഡ് കേസുകൾ കുറയുന്നതിന് സഹായിച്ചു. ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല, കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറക്കുന്നതിനും അത് വഴിവെച്ചു -അവർ പറഞ്ഞു. കോവിഡ് ഉയർത്തിയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നിടത്ത് വ്യതിരിക്തത പുലർത്താൻ യു.എ.ഇക്ക് കഴിഞ്ഞതായി സർവേയിൽ പെങ്കടുത്ത 96 ശതമാനം പേരും അഭിപ്രായപ്പെട്ടു. രോഗത്തിെൻറ ആഘാതം താങ്ങാൻ കഴിയാതിരുന്ന ചെറുകിട-മീഡിയം സംരംഭകരെ സഹായിക്കാനും പ്രായമായവർക്കും മറ്റു താമസക്കാർക്കും ധാർമികവും മാനസികവുമായ പിന്തുണ നൽകാനും രാജ്യത്തിന് കഴിഞ്ഞതായി മോന ഖലീൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.