ദുബൈ: ഇറാനിൽ നിന്ന് രാജ്യത്തിന് നേരെ അയച്ച 6 ബാലിസ്റ്റിക് മിസൈലുകളും 21 ഡ്രോണുകളും തിങ്കളാഴ്ച യു.എ.ഇയുടെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാന്റെ ആക്രമണം ആരംഭിച്ചതിനുശേഷം ഇതുവരെ രാജ്യത്തിന്‍റെ പ്രതിരോധ സംവിധാനം മൊത്തം 304 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂസ് മിസൈലുകളും 1,627 ഡ്രോണുകളും പ്രതിരേധിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം തിങ്കളാഴ്ച അബൂദബിയിൽ ഫലസ്തീൻ പൗരൻ കൂടി മരിച്ചതോടെ ആക്രമണങ്ങളിൽ രാജ്യത്ത് മരിച്ചവരുടെ എണ്ണം ഏഴായി. രണ്ട് യു.എ.ഇ സേനാംഗങ്ങളും, പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള നാല് വിദേശ പൗരന്മാരുമാണ് നേരത്തെ മരിച്ചത്.
സംഘർഷം ആരംഭിച്ചതിന് ശേഷം ആകെ 145 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ഇന്ത്യക്കാരും ഉൾപ്പെടും. രാജ്യത്തിന്റെ സുരക്ഷയും സ്വാധീനവും സംരക്ഷിക്കുന്നതിന് സായുധസേന പൂർണമായും സജ്ജമാണെന്നും രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയുണ്ടാക്കുന്ന ഏതൊരു ശ്രമത്തെയും ശക്തമായി നേരിടുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.