അബൂദബി: 421 കോടി ദിര്‍ഹമിന്റെ ഭവന പദ്ധതിക്ക് അംഗീകാരം നല്‍കി അബൂദബി കിരീടാവകാശിയും അബൂദബി എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്. എമിറേറ്റിലെ 2652 പൗരന്മാര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.
210 കോടി ദിര്‍ഹമിന്റെ ഭവന വായ്പകളാണ് പദ്ധതിയിലൊന്ന്. 1415 പൗരന്മാര്‍ക്കാണ് ഭവന വായ്പകള്‍ അനുവദിച്ചിരിക്കുന്നത്. 182 കോടി ദിര്‍ഹമിന്റെ ഭവന ഗ്രാന്‍ഡ് 914 പൗരന്മാര്‍ക്കായി നല്‍കും. 185 പൗരന്മാര്‍ക്കായി പാര്‍പ്പിട ഭൂമി ഗ്രാന്‍ഡായി 14.4 കോടി ദിര്‍ഹം നല്‍കും. ഇതിനു പുറമേ 14.2 കോടി ദിര്‍ഹമിന്റെ വായ്പകള്‍ എഴുതി തള്ളുകയും ചെയ്തു.
പ്രായം ചെന്നവര്‍, കുറഞ്ഞ വരുമാനമുള്ള പെന്‍ഷണേഴ്‌സ്, മരിച്ചുപോയവര്‍ എന്നിങ്ങനെ 138 പേരുടെ വായ്പകളാണ് എഴുതിതള്ളിയത്. പുതിയ പ്രഖ്യാപനത്തോടെ അബൂദബി ഹൗസിങ് അതോറിറ്റി ഭവന ആനുകൂല്യങ്ങള്‍ നല്‍കിയ പൗരന്മാരുടെ എണ്ണം 132000 കടന്നു. 18100 കോടി ദിര്‍ഹമാണ് ഈയിനത്തില്‍ അതോറിറ്റി അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.